ലക്‌നൗ: ഗോവധ നിരോധന നിയമം യുപിയിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് അലഹബാദ് ഹെക്കോടതി. സംസ്‌ഥാനത്ത് നിരപരാധികൾക്കെതിരെ അനാവശ്യമായാണ് നിയമം പ്രയോഗിക്കുന്നതെന്നും കോടതി വ്യക്‌തമാക്കി. ഗോവധ നിരോധന നിയമ പ്രകാരം അറസ്‌റ്റിലായ റഹുമുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം പരാമർശിച്ചത്.
Also Read: ബിഹാർ തെരഞ്ഞെടുപ്പ്; ബിജെപിക്ക് ഉള്ളിമാല സമർപ്പിച്ച് തേജസ്വി യാദവ്
നിയമപ്രകാരം കുറ്റം ചെയ്യാത്തവരാണ് കൂടുതലും പിടിയിലാകുന്നത്. ഇവരിൽ നിന്ന് പിടിച്ചെടുക്കുന്ന മാംസം പരിശോധിക്കാതെ തന്നെ ബീഫാണെന്ന് പോലീസ് തീരുമാനിക്കുന്നു. റഹുമുദ്ദീന്റെ കേസിലും മാംസത്തിന്റെ ഫോറൻസിക് പരിശോധന ഉണ്ടായിട്ടില്ലെന്ന് കോടതി വിശദീകരിച്ചു.
ഗോവധ നിരോധന നിയമപ്രകാരം റഹുമുദ്ദീൻ തടവിലായിട്ട് ഒരു മാസം പിന്നിടുന്നു. ഇയാൾ ചെയ്‌ത കുറ്റത്തെ കുറിച്ചും എഫ്.ഐ.ആറിൽ വ്യക്‌തമായ പരാമർശമില്ല. ഇതോടെ റഹുമുദ്ദീന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. റോഡുകളിൽ അലഞ്ഞ് നടക്കുന്ന പശുക്കളുടെ കാര്യത്തിൽ ശ്രദ്ധ വേണമെന്ന് പോലീസിനോട് നിർദ്ദേശിക്കുകയും ചെയ്‌തു.