തിരുവനന്തപുരം: വിസി നിയമനത്തില്‍ ഗവർണർക്ക് കത്തെഴുതിയ വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെ തള്ളി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അങ്ങനൊരു കത്തെഴുതാനും ശുപാര്‍ശ ചെയ്യാനും മന്ത്രിക്ക് അവകാശമില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.
വിഷയത്തില്‍ സിപിഐയുടെ സംസ്‌ഥാന കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കാനം വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചത്. പാര്‍ട്ടിയുടെ നിലപാടാണ് കാനം ഇതിലൂടെ അവതരിപ്പിച്ചത്.
സംസ്‌ഥാന കൗണ്‍സിലില്‍ മുന്‍ മന്ത്രിമാരും മുന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളും ഉള്‍പ്പടെയുള്ളവര്‍ മന്ത്രിക്കെതിരെ രംഗത്തെത്തി. എന്നാല്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തി എന്ന് പറയാന്‍ കാനം തയ്യാറായില്ല. അത്തരം ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയാണ് ചെയ്‌തത്.
Most Read: കേരളം വ്യവസായ സൗഹൃദ സംസ്‌ഥാനമായി പ്രവര്‍ത്തിക്കുമ്പോഴും ചിലര്‍ക്ക് ദ്രോഹമനസ്; മുഖ്യമന്ത്രി