കോതമംഗലം: ഷവർമയുടെ പേരിൽ അക്രമം അഴിച്ചുവിട്ട് ബിജെപി പ്രവർത്തകർ. കോതമംഗലം സെന്ററിൽ പ്രവർത്തിക്കുന്ന കഫേറ്റീരിയയിലാണ് സംഭവം. കഫേ ഉടമയേയും ഇദ്ദേഹത്തിന്റെ ഭാര്യയെയും ഒരു ജീവനക്കാരനെയും ബിജെപി പ്രവർത്തകർ മർദ്ദിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഓര്‍ഡര്‍ ചെയ്‌ത ഷവര്‍മ കൃത്യസമയത്ത് ലഭിച്ചില്ലെന്നും കൃത്യമായ എണ്ണം ഇല്ലെന്നും പറഞ്ഞ് എടവലങ്ങ് സ്വദേശികളായ മൂന്ന് പേര്‍ മര്‍ദിച്ചുവെന്നാണ് ആരോപണം. എന്നാല്‍, ഓര്‍ഡര്‍ ചെയ്യുന്ന സമയത്ത് ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും പരിഹാരം ഉണ്ടാക്കാമെന്ന് പറഞ്ഞിട്ടും മനപ്പൂർവം പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു എന്നുമാണ് കഫേ ഉടമയുടെ പ്രതികരണം.
സംഭവത്തില്‍ മൂന്നുപേര്‍ക്ക് എതിരെയും പോലീസ് കേസെടുത്തു. ഇതിനിടെ അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിനും പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
Also Read: ഓണക്കിറ്റിലെ ഏലത്തിനെതിരായ ആരോപണം; വാസ്‌തവ വിരുദ്ധമെന്ന് മന്ത്രി ജിആർ അനിൽ