മലപ്പുറത്ത് വീട്ടുവളപ്പിൽ സ്‌ത്രീയുടെ മൃതദേഹം; നാലുപേർ കസ്‌റ്റഡിയിൽ

തുവ്വൂർ കൃഷിഭവനിൽ ജോലി ചെയ്‌തിരുന്ന സുജിത എന്ന യുവതിയെ ഈ മാസം 11 മുതൽ കാണാനില്ലായിരുന്നു. ഇവരുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് സൂചന.

By Trainee Reporter, Malabar News
crime news
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിലെ തുവ്വൂരിൽ വീട്ടുവളപ്പിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി. തുവ്വൂർ പഞ്ചായത്ത് ഓഫീസിന് സമീപം റെയിൽവേ പാളത്തിന് അടുത്തുള്ള വിഷ്‌ണു എന്ന യുവാവിന്റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇന്ന് പുറത്തെടുക്കും. ഫോറൻസിക് വിദഗ്‌ധർ ഇതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്.

കൊലപാതകമാണെന്നാണ് പോലീസ് സംശയം. സംഭവത്തിൽ നാലുപേർ അറസ്‌റ്റിലായിട്ടുണ്ട്. വിഷ്‌ണു, രണ്ടു സഹോദരങ്ങൾ, ഒരു സുഹൃത്ത് എന്നിവരാണ് പോലീസ് കസ്‌റ്റഡിയിൽ ഉള്ളത്. ആഭരണം കവരാനാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. വിഷ്‌ണുവിന്റെ വീടിനോട് ചേർന്നുള്ള കുഴിയിലാണ് മൃതദേഹമുള്ളത്. തുവ്വൂർ കൃഷിഭവനിൽ ജോലി ചെയ്‌തിരുന്ന സുജിത എന്ന യുവതിയെ ഈ മാസം 11 മുതൽ കാണാനില്ലായിരുന്നു. ഇവരുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് സൂചന.

കഴിഞ്ഞ 11 മുതലാണ് പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിന്റെ ഭാര്യ സുജിതയെ(35) കാണാതായത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടയിലാണ് തുവ്വൂർ പഞ്ചായത്തിൽ മുൻപ് ജോലി ചെയ്‌തിരുന്ന വിഷ്‌ണുവിലേക്ക് അന്വേഷണം നീണ്ടത്. തുടർന്ന് വിഷ്‌ണുവിനെ കസ്‌റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് വീട്ടുവളപ്പിൽ മൃതദേഹം കുഴിച്ചിട്ട കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. കരുവാരക്കുണ്ട് പോലീസാണ് കേസ് അന്വേഷിക്കുന്നത്.

Most Read| സാമ്പത്തിക പ്രതിസന്ധി; സർക്കാർ വകുപ്പുകളുടെ പഞ്ചനക്ഷത്ര സൗകര്യങ്ങൾക്ക് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE