ഹൈദരാബാദ്: വൈഎസ് ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎയിലേക്കെന്ന് സൂചന. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവുമായ ജഗന്‍ മോഹന്‍ റെഡ്‌ഡിയുടെ ഡല്‍ഹി യാത്രയെ തുടര്‍ന്നാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. ഡല്‍ഹിയില്‍ വച്ച് നരേന്ദ്രമോദിയുമായി ജഗന്‍ മോഹന്‍ റെഡ്‌ഡി കൂടിക്കാഴ്‍ച നടത്തും. സെപ്റ്റംബര്‍ 22 അമിത് ഷായുമായും ചര്‍ച്ച നടത്തിയിരുന്നു. എന്‍ഡിഎയില്‍ ചേരുന്നത് കൊണ്ട് സംസ്‌ഥാനത്തിനും പാര്‍ട്ടിക്കും നേട്ടം ഉണ്ടാകും എങ്കില്‍ അതില്‍ തെറ്റില്ലെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
Read also: ‘സുശാന്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി’ : ഡോക്‌ടറുടെ
ശബ്‌ദ സന്ദേശം പുറത്ത്
വൈഎസ്ആര്‍ കോണ്‍ഗ്രസിനെ എന്‍ഡിഎയിലേക്ക് ക്ഷണിക്കാന്‍ ഇതുവരെ ബിജെപി തയ്യാറായിരുന്നില്ല. സംഘപരിവാര്‍ സംഘടനകള്‍ക്ക് ജഗന്‍ മോഹന്‍ റെഡ്‌ഡിയോടുള്ള എതിര്‍പ്പായിരുന്നു കാരണം. സംസ്‌ഥാനത്ത് ശക്തമായി നടക്കുന്ന മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് ജഗന്‍ മോഹന്‍ റെഡ്‌ഡി പിന്തുണ നല്‍കുന്നു എന്നാണ് ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ നിലപാട്. എന്നാൽ ഘടകക്ഷികളുടെ കൊഴിഞ്ഞ് പോക്ക് വെല്ലുവിളിയായ സാഹചര്യത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് അടക്കം എതാനും പാര്‍ട്ടികളെ എന്‍ഡിഎയില്‍ എത്തിക്കാനാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ ശ്രമം. നരേന്ദ്രമോദിക്കും എന്‍ഡിഎക്കും അനുകൂലമായ നിലപാടാണ് എല്ലാ വിഷമ ഘട്ടത്തിലും ജഗന്‍ മോഹന്‍ റെഡ്‌ഡിയും പാര്‍ട്ടിയും സ്വീകരിച്ചുവന്നത്.
പാര്‍ലമെന്റിലെ നാലാമത്തെ വലിയ കക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന് 22 എംപിമാര്‍ ലോകസഭയിലും ആറ് എംപിമാര്‍ രാജ്യസഭയിലുമുണ്ട്. രണ്ട് ക്യാബിനെറ്റ് മന്ത്രി സ്‌ഥാനങ്ങള്‍ അടക്കം ബിജെപി വാഗ്‌ദാനം ചെയ്യും എന്നാണ് സൂചന. ജഗന്‍ മോഹന്‍ റെഡ്‌ഡി നിലവില്‍ നേരിടുന്ന സി ബി ഐ അന്വേഷങ്ങളില്‍ നിന്ന് രക്ഷപ്പെടാനും എന്‍ഡിഎ ലയനം സഹായകമാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
Read also: കര്‍ഷക രക്ഷ യാത്ര ഇന്ന് ഹരിയാനയില്‍; തടയുമെന്ന് സംസ്ഥാന സര്‍ക്കാര്‍