തൃശൂര്‍ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. തൃശൂര്‍ ജില്ലാ കളക്‌ടറാണ് ഇക്കാര്യം സംബന്ധിച്ച് ഉത്തരവിട്ടത്. വെര്‍ച്വല്‍ ക്യു വഴി പ്രതിദിനം 2000 പേര്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് അനുമതി നല്‍കാനാണ് തീരുമാനം. ദര്‍ശനത്തിനെത്തുന്ന എല്ലാവരും കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രവേശനം നല്‍കുന്ന ആളുകളില്‍ 10 വയസില്‍ താഴെയുള്ളവര്‍ക്കും, 60 വയസിന് മുകളില്‍ ഉള്ളവര്‍ക്കും അനുമതി ഉണ്ടായിരിക്കില്ല. ഒപ്പം തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് പ്രതിദിനം നടത്തുന്ന വിവാഹങ്ങളുടെ എണ്ണം 25 ആയും കുറച്ചിട്ടുണ്ട്. ഓരോ വിവാഹ സംഘങ്ങളിലും 12 പേര്‍ക്ക് മാത്രമായിരിക്കും അനുമതി ഉണ്ടായിരിക്കുക. ഇവരെല്ലാവരും തന്നെ ക്ഷേത്രത്തില്‍ പ്രവേശനം ലഭിക്കുന്നതിനായി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇതാദ്യമായാണ് പ്രവേശനം ലഭിക്കാന്‍ ഭക്‌തര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന വച്ചിരിക്കുന്നത്.
Read also : അഭയ കേസ്; തെളിവ് നശിപ്പിച്ചതിന് മുൻ എസ്‌പിക്കെതിരെ നടപടി വേണമെന്ന് കോടതി