ദുബായ്: 27 ലക്ഷം കുട്ടികൾ ഇതുവരെ എക്‌സ്‌പോ സന്ദർശിച്ചതായി അധികൃതർ. കൂടാതെ ഇതുവരെ 1.9 കോടിയിലേറെ ആളുകളാണ് എക്‌സ്‌പോയിൽ സന്ദർശനം നടത്തിയത്. നിലവിൽ എക്‌സ്‌പോ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ സന്ദർശകരുടെ കുത്തൊഴുക്കാണ് ഉണ്ടാകുന്നത്.
സമാപനദിവസമായ 31ന് അൽ വാസൽ പ്ലാസയിൽ നടക്കുന്ന പരിപാടികളിൽ കുട്ടികളാകും വിഐപികൾ. പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുമെന്നും, പ്രത്യേക പരിപാടികൾ തയ്യാറാക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ രാജ്യാന്തര കലാകാരൻമാർ അണിനിരക്കുന്ന വമ്പൻ പരിപാടികളുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
അവസാന ആഴ്‌ചയിലെ പരിപാടികൾ വാട്ടർവീക്ക് എന്ന പ്രമേയത്തിൽ ആയിരിക്കും. ജലക്ഷാമം, ജലപദ്ധതികൾ തുടങ്ങിയവയെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികളും ഉൾപ്പെടുത്തും. കൂടാതെ എക്‌സ്‌പോ അവസാനിക്കുമ്പോഴേക്കും 2.5 കോടി സന്ദർശകർ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
Read also: ലൈംഗിക പീഡന പരാതി; കാലിക്കറ്റ് സർവകലാശാല പ്രൊഫസർ ഡോ. കെ ഹാരിസിനെ പുറത്താക്കി