അജ്‌മാൻ: ഫോൺ വിളിച്ച് ഔദ്യോഗിക രേഖകൾ കൈക്കലാക്കി പണം തട്ടുന്ന സംഘം പോലീസിന്റെ പിടിയിലായി. ബാങ്കിൽ നിന്ന് വിളിക്കുന്നുവെന്ന വ്യാജേനയാണ് മൂന്നംഗ സംഘം 28 ലക്ഷത്തോളം ദിർഹം പലരിൽ നിന്നും തട്ടിയെടുത്തത്. ഒരു സ്‍ത്രീയും രണ്ട് പുരുഷൻമാരും അടങ്ങിയ സംഘത്തെയാണ് പോലീസ് പിടികൂടിയത്. ഇവരുടെ തട്ടിപ്പിന് ഇരയായ സ്‍ത്രീ യാണ് പരാതി നൽകിയത്.
ഇതിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ബാങ്കിൽ നിന്നും ഉദ്യോഗസ്‌ഥനാണ് വിളിക്കുന്നത് എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇവർ ഇരകളെ വലയിലാക്കിയത്. പിന്നീട് നിമിഷങ്ങൾക്കകം ഇവരുടെ അക്കൗണ്ടിൽ നിന്നും 10000 ദിർഹം നഷ്‌ടപ്പെടുകയായിരുന്നു.
പരാതി സ്വീകരിച്ച പോലീസ് അജ്‌മാനിലെ അൽ നുഐമിയ പ്രദേശത്ത് താമസമാക്കിയ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. ഇവിടെ നിന്നാണ് സംഘത്തെ അറസ്‌റ്റ് ചെയ്‌തത്.
ഇവരിൽ നിന്നും തട്ടിപ്പിന് ഉപയോഗിച്ച മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ എന്നിവ പിടികൂടി. ഇതിന് പുറമെ ലാപ്ടോപ്പുകളും, ബാങ്ക് കാർഡുകളും കണ്ടെടുത്തു. കൂടുതൽ ചോദ്യം ചെയ്യലിൽ ഇവർ നിരവധി തട്ടിപ്പുകൾ നടത്തിയതായി പോലീസ് കണ്ടെത്തി.
Read Also: കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം