ഡെൽഹി: രാജ്യത്ത് കോവിഡ് വൈറസിന്റെ പുതിയ വകഭേദം ഡെൽറ്റാ പ്ളസ് സ്‌ഥിരീകരിച്ചത് 48 പേർക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 11 സംസ്‌ഥാനങ്ങളിലായാണ് 48 പേർക്ക് രോഗം സ്‌ഥിരീകരിച്ചത്. കേരളമുൾപ്പടെയുള്ള എട്ട് സംസ്‌ഥാനങ്ങളിലാണ് ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം കൂടുതലുള്ളത്.
ഡെൽഹി, ഹരിയാന, ആന്ധ്ര, മഹാരാഷ്‌ട്ര, പഞ്ചാബ്, തെലങ്കാന, ബംഗാൾ, കേരളം എന്നീ സംസ്‌ഥാനങ്ങളിൽ ആണ് ഡെൽറ്റ വകഭേദത്തിന്റെ 50 ശതമാനത്തിൽ അധികവും ഉള്ളതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇതിന്റെ വ്യാപനത്തെ ഉടന്‍ പ്രതിരോധിക്കേണ്ടതുണ്ടെന്നും ഐസിഎംആര്‍ ഡയറക്‌ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
കോവിഡിന്റെ രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡെല്‍റ്റ പ്ളസ് വൈറസിന്റെ വകഭേദമാണ്. അത് കൂടുതല്‍ മാരകമാണെന്ന് അര്‍ഥമില്ലെന്നും, പരിശോധനകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം മാത്രമേ ഒരു വൈറസിന്റെ രൂക്ഷതയെക്കുറിച്ച് പറയാനാവുകയുള്ളൂ എന്നും അദ്ദേഹം വ്യക്‌തമാക്കി.
ഡിസംബറിലാണ് രാജ്യത്ത് ആദ്യമായി ഡെല്‍റ്റ വകഭേദം റിപ്പോര്‍ട് ചെയ്‌തത്. ജൂണ്‍ മാസത്തോടെ അത് 174 ജില്ലകളിലേക്ക് വ്യാപിച്ചു. എന്നാല്‍ നിലവില്‍ കേസുകള്‍ കുറയുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
അതേസമയം ഡെല്‍റ്റ പ്ളസ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട് ചെയ്യുന്ന പശ്‌ചാത്തലത്തില്‍ മഹാരാഷ്‌ട്രയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ലോക്ക്‌ഡൗണിന് ശേഷം കൂടുതല്‍ ഇളവുകള്‍ നല്‍കിയിരുന്നെങ്കിലും ഇവ പിന്‍വലിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു.
Malabar News: മൂന്നാം തരംഗം നേരിടാൻ തയ്യാറെടുപ്പ്; ജില്ലയിൽ കോവിഡ് അവലോകന യോഗം ചേർന്നു