തൃശൂര്‍: അമ്പിളിക്കല കോവിഡ് സെന്ററില്‍ കഞ്ചാവ് കേസ് പ്രതി ഷമീര്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവം ജയില്‍ ഡിജിപി ഋഷിരാജ് സിങ് അന്വേഷിക്കും. കോവിഡ് സെന്ററില്‍ വെച്ച് ഷമീറിന് മര്‍ദ്ദനമേറ്റിട്ടില്ലെന്നാണ് ഉത്തരമേഖലാ ജയില്‍ ഡിഐജിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ ആരോപണവിധേയരായ അമ്പിളിക്കല കോവിഡ് സെന്ററിലെ ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റിയിരുന്നു. ജയില്‍ വകുപ്പിലെ 4 ഉദ്യോഗസ്‌ഥരെയാണ് സ്‌ഥലം മാറ്റിയത്.
റിമാന്‍ഡിലായിരുന്ന കഞ്ചാവ് കേസ് പ്രതി ഷമീര്‍ മരിച്ചത് മര്‍ദ്ദനം മൂലമാണെന്ന് പോസ്‌റ്റുമോർട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. ഇതിനു പുറകേയാണ് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ ഡിജിപി ആവശ്യപ്പെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി ഷമീറിനെ അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെത്തിച്ചപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരുടെയും, കൂട്ടുപ്രതികളുടെയും മൊഴി രേഖപ്പെടുത്തി. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഉത്തര മേഖല ഡിഐജി വിനോദ് കുമാര്‍ ജയില്‍ ഡിജിപിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Read also: കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ച് ആരോഗ്യവകുപ്പ്
കോവിഡ് സെന്ററില്‍ വെച്ച് ഷമീറിന് മര്‍ദ്ദനം ഏറ്റിട്ടില്ലെന്നും ജനറല്‍ ആശുപത്രിയില്‍ വെച്ച് മര്‍ദ്ദനം ഏറ്റിരിക്കാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് കെയര്‍ സെന്ററില്‍ വെച്ച് മാരകമര്‍ദ്ദനം നടന്നിട്ടില്ലെന്നാണ് ജയില്‍ വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റിയത്. ഇതോടെ ഷമീറിന്റെ മരണം ജയില്‍ ഡിജിപി അന്വേഷിക്കാനും തീരുമാനമായി. ജയില്‍ വകുപ്പിന് കീഴിലുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങളെ കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്‌ഥാന വ്യാപകമായി പരിശോധന നടത്താനാണ് തീരുമാനം.
Read also: 17 വയസുകാരന് ക്രൂരമര്‍ദ്ദനം; കോവിഡ് സെന്ററിനെതിരെ വീണ്ടും പരാതി