സർ ക്രീക്കിൽ ഇന്ത്യയുടെ സൈനികാഭ്യാസം; വ്യോമാതിർത്തിയിൽ നിയന്ത്രണവുമായി പാക്കിസ്‌ഥാൻ

ഈമാസം 30 മുതൽ നവംബർ 10 വരെയാണ് ഇന്ത്യ-പാക്ക് അതിർത്തി മേഖലയായ ഗുജറാത്തിലെ സർ ക്രീക്കിൽ ഇന്ത്യയുടെ സംയുക്‌ത സൈനികാഭ്യാസമായ ത്രിശൂൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

By Senior Reporter, Malabar News
Rafale fighter aircraft_Malabar News
Rafale fighter jet
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യ-പാക്ക് വ്യോമാതിർത്തിയിൽ നിയന്ത്രണവുമായി പാക്കിസ്‌ഥാൻ. ഇന്ത്യ-പാക്ക് അതിർത്തി മേഖലയായ സർ ക്രീക്കിൽ ഇന്ത്യൻ സേനാവിഭാഗങ്ങൾ സംയുക്‌ത സൈനികാഭ്യാസം ‘ത്രിശൂൽ’ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാക്കിസ്‌ഥാന്റെ നടപടി എന്നാണ് വിലയിരുത്തൽ.

ഈമാസം 28, 29 ദിവസങ്ങളിലാണ് മധ്യ, തെക്കൻ വ്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. അതേസമയം, നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ കാരണം പാക്കിസ്‌ഥാൻ ഔദ്യോഗികമായി വ്യക്‌തമാക്കിയിട്ടില്ല.

ഈമാസം 30 മുതൽ നവംബർ 10 വരെയാണ് ഇന്ത്യ-പാക്ക് അതിർത്തി മേഖലയായ ഗുജറാത്തിലെ സർ ക്രീക്കിൽ ഇന്ത്യയുടെ സംയുക്‌ത സൈനികാഭ്യാസമായ ത്രിശൂൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നോട്ടാം (വൈമാനികർക്കുള്ള മുന്നറിയിപ്പ്) ഇന്ത്യ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്‌ഥാനും നോട്ടാം മുന്നറിയിപ്പ് നൽകിയത്.

ഇന്ത്യയുടെ കര-വ്യോമ-നാവികസേനകൾ ശക്‌തിപ്രകടനത്തിന്റെ ഭാഗമായാണ് സൈനികാഭ്യാസത്തിന് ഒരുങ്ങുന്നത്. സൈനികാഭ്യാസങ്ങൾ ഇന്ത്യ സാധാരണയായി നടത്താറുള്ളതാണ്. എന്നാൽ, ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയുടെ ഓരോ സൈനിക നടപടിയും പാക്കിസ്‌ഥാൻ ഉത്ക്കണ്‌ഠയോടെ കാണുന്നതിന്റെ ഭാഗമായാണ് വ്യോമപാതയിൽ നിയന്ത്രണം വരുത്തി നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചത് എന്നാണ് വിലയിരുത്തൽ.

Most Read| കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം; നവംബർ ഒന്നുമുതൽ തുടങ്ങുമെന്ന് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE