ന്യൂഡെൽഹി: ഇന്ത്യ-പാക്ക് വ്യോമാതിർത്തിയിൽ നിയന്ത്രണവുമായി പാക്കിസ്‌ഥാൻ. ഇന്ത്യ-പാക്ക് അതിർത്തി മേഖലയായ സർ ക്രീക്കിൽ ഇന്ത്യൻ സേനാവിഭാഗങ്ങൾ സംയുക്‌ത സൈനികാഭ്യാസം ‘ത്രിശൂൽ’ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാക്കിസ്‌ഥാന്റെ നടപടി എന്നാണ് വിലയിരുത്തൽ.
ഈമാസം 28, 29 ദിവസങ്ങളിലാണ് മധ്യ, തെക്കൻ വ്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. അതേസമയം, നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ കാരണം പാക്കിസ്‌ഥാൻ ഔദ്യോഗികമായി വ്യക്‌തമാക്കിയിട്ടില്ല.
ഈമാസം 30 മുതൽ നവംബർ 10 വരെയാണ് ഇന്ത്യ-പാക്ക് അതിർത്തി മേഖലയായ ഗുജറാത്തിലെ സർ ക്രീക്കിൽ ഇന്ത്യയുടെ സംയുക്‌ത സൈനികാഭ്യാസമായ ത്രിശൂൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നോട്ടാം (വൈമാനികർക്കുള്ള മുന്നറിയിപ്പ്) ഇന്ത്യ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്‌ഥാനും നോട്ടാം മുന്നറിയിപ്പ് നൽകിയത്.
ഇന്ത്യയുടെ കര-വ്യോമ-നാവികസേനകൾ ശക്‌തിപ്രകടനത്തിന്റെ ഭാഗമായാണ് സൈനികാഭ്യാസത്തിന് ഒരുങ്ങുന്നത്. സൈനികാഭ്യാസങ്ങൾ ഇന്ത്യ സാധാരണയായി നടത്താറുള്ളതാണ്. എന്നാൽ, ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയുടെ ഓരോ സൈനിക നടപടിയും പാക്കിസ്‌ഥാൻ ഉത്ക്കണ്‌ഠയോടെ കാണുന്നതിന്റെ ഭാഗമായാണ് വ്യോമപാതയിൽ നിയന്ത്രണം വരുത്തി നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചത് എന്നാണ് വിലയിരുത്തൽ.
Most Read| കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം; നവംബർ ഒന്നുമുതൽ തുടങ്ങുമെന്ന് റിപ്പോർട്








































