കാസർഗോഡ്: മൂളിയാറിൽ നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തി യുവതി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ യുവതിയുടെ പിതാവ് രംഗത്ത്. വെള്ളിയാഴ്‌ച രാവിലെ 11 മണിയോടെയാണ് മകളെ കൊലപ്പെടുത്തിയ ശേഷം ബിന്ദു ആത്‍മഹത്യ ചെയ്‌തത്.
ഭർത്താവ് ശരത്തും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ബിന്ദുവിന്റെ പിതാവ് രാമചന്ദ്രന്റെ ആരോപണം. മരണത്തിന് തൊട്ടു മുൻപും ഭർതൃമാതാവ് വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നതായി രാമചന്ദ്രൻ പറയുന്നു. കിടപ്പുമുറിയിൽ മകൾ ശ്രീനന്ദയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ബിന്ദു കൈഞരമ്പ് മുറിച്ച് വീടിന് മുൻവശത്തെ മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു.
നാല് ദിവസം മുമ്പാണ് ഇടുക്കിയിലെ ഭർതൃ വീട്ടിൽ നിന്ന് ബിന്ദുവും മകളും മൂളിയാറിലെ സ്വന്തം വീട്ടിലെത്തിയത്. വീട്ടിൽ മുതൽ മകൾ മാനസിക പ്രയാസത്തിൽ ആയിരുന്നുവെന്ന് പിതാവ് പറയുന്നു. രാമചന്ദ്രന്റെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ ആദൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിന്ദുവിന്റെ ഭർത്താവ് സ്വിറ്റ്സർലാൻഡിലാണ്. ഫോറൻസിക് സംഘവും പോലീസും വീട്ടിലെത്തി പരിശോധന നടത്തി.
Most Read| അഭിഭാഷകരും ന്യായാധിപൻമാരും പ്രത്യേക പക്ഷത്തോട് പ്രതിബദ്ധരായിരിക്കരുത്; ചീഫ് ജസ്‌റ്റിസ്