അബുദാബി: സഞ്ചാരികളെ ആകർഷിക്കാനൊരുങ്ങി അബുദാബി ടൂറിസം വകുപ്പ്. ഹോട്ടലുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന സർക്കാർ ഫീസ് കുറക്കാൻ അബുദാബി കൾച്ചർ ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചു. സെപ്‌റ്റംബർ ഒന്ന് മുതൽ ഫീസിളവ് പ്രാബല്യത്തിൽ വരും.
ഹോട്ടലുകളിൽ താമസിക്കാൻ എത്തുന്നവരിൽ നിന്ന് ഈടാക്കിയിരുന്ന ടൂറിസം ഫീ ആറിൽ നിന്ന് നാല് ശതമാനമാക്കി. ഒരു രാത്രിക്ക് ഒരു മുറിയിൽ നിന്ന് ഈടാക്കിയിരുന്ന 14 ദിർഹം മുനിസിപ്പാലിറ്റി ഫീസ് പൂർണമായും ഒഴിവാക്കി. റസ്‌റ്റോറന്റുകളിൽ നിന്ന് ഈടാക്കിയിരുന്ന ടൂറിസം ഫീയും മുനിസിപ്പാലിറ്റി ഫീസും പൂർണമായും ഒഴിവാക്കി. അതേസമയം, ഹോട്ടൽ ബില്ലിന്റെ ഭാഗമായ നാല് ശതമാനം മിനിസിപ്പാലിറ്റി ഫീസ് തുടരും.
ഫീസുകൾ കുറയുന്നതോടെ ഹോട്ടൽ മുറികളുടെ വാടകയിൽ ഗണ്യമായ കുറവുണ്ടാകും. എമിറേറ്റിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനും ടൂറിസം സൗഹൃദമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് നടപടികൾ. അബുദാബിയിൽ ഈ വർഷം 24 കോടി വിനോദ സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്. സഞ്ചാരികളെ കൂടുതലായി എത്തിക്കാൻ അബുദാബി യൂറോപ്പുമായി വ്യോമയാന കരാർ ഒപ്പിട്ടിരുന്നു.
Most Read| ‘ലാ ടൊമാറ്റീന’; പരസ്‌പരം തക്കാളി വാരിയെറിയുന്ന വിചിത്രമായ ഉൽസവം