‘ലാ ടൊമാറ്റീന’; പരസ്‌പരം തക്കാളി വാരിയെറിയുന്ന വിചിത്രമായ ഉൽസവം

യൂറോപ്യൻ രാഷ്‌ട്രമായ സ്‌പെയിനിലാണ് ഈ വിചിത്ര ഉൽസവം നടക്കുന്നത്. 'ലാ ടൊമാറ്റീന' എന്ന പേരിലാണ് ഈ ഉൽസവം കൊണ്ടാടപ്പെടുന്നത്.

By Trainee Reporter, Malabar News
La Tomatina festival
Ajwa Travels

പരസ്‌പരം തക്കാളി എറിഞ്ഞു കളിക്കുന്ന ഉൽസവത്തെ പറ്റി കേട്ടിട്ടുണ്ടോ? വിചിത്രമെന്ന് തോന്നുമല്ലേ. എന്നാൽ അങ്ങനെയൊരു ഉൽസവം നടക്കുന്ന സ്‌ലമുണ്ട് നമ്മുടെ ലോകത്ത്. യൂറോപ്യൻ രാഷ്‌ട്രമായ സ്‌പെയിനിലാണ് ഈ വിചിത്ര ഉൽസവം നടക്കുന്നത്. ‘ലാ ടൊമാറ്റീന’ എന്ന പേരിലാണ് ഈ ഉൽസവം കൊണ്ടാടപ്പെടുന്നത്.

1945 മുതലാണ് സ്‌പെയിനിൽ ഈ ഉൽസവം ആഘോഷിക്കാൻ തുടങ്ങിയത്. ഒന്നരലക്ഷത്തിലധികം തക്കാളികളാണ് അന്നേദിവസം ആളുകൾ അന്യോനം എറിഞ്ഞു നശിപ്പിക്കുന്നത്. 1945ൽ നടന്ന ഏതോ ഒരു ചടങ്ങിനിടെ അങ്ങോട്ടുമിങ്ങോട്ടും തക്കാളി പെറുക്കി എറിഞ്ഞു. പിറ്റേ വർഷം മുതൽ ഇതൊരു ഉൽസവമായി മാറി. ലോക പ്രശസ്‌തമായ ‘ലാ ടൊമാറ്റീന’യുടെ ഉൽഭവം ഇങ്ങനെയാണ്.

‘ലാ ടൊമാറ്റീന’ ഉൽസവത്തിനെതിരെ ചില വിമർശനങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. ഭക്ഷണ സാധനമായ തക്കാളി അനാവശ്യമായി നശിപ്പിച്ചു കളയുന്നുവെന്നാണ് പ്രധാന വിമർശനം. എന്നാൽ, ഇതിൽ കാര്യമില്ലെന്നും വളരെ നിലവാരവും വിലയും കുറഞ്ഞ തക്കാളികളാണ് ഈ ഉൽസവത്തിനായി ഉപയോഗിക്കുന്നതെന്നും ചിലർ പറയുന്നു.

തക്കാളികൾ തെക്കൻ അമേരിക്കൻ രാജ്യമായ പെറുവിൽ നിന്നാണ് ലോകമെങ്ങും എത്തിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇന്ന് ലോകമെമ്പാടും പതിനായിരത്തിലേറെ തക്കാളി വിഭാഗങ്ങളുണ്ട്. ലോകത്തെ ഏറ്റവും വലിയ തക്കാളി വിളവെടുത്തത് 1986ൽ യുഎസിലെ ഒക്‌ളഹോമയിലാണ് തക്കാളി വിളവെടുത്തത്. മൂന്നരക്കിലോയിലധികം ഭാരമുണ്ടായിരുന്നു ഈ തക്കാളിക്ക്. യുഎസിലെ ഒഹായോയുടെ ഔദ്യോഗിക പാനീയവും തക്കാളി ജ്യൂസാണ്.

Most Read| ‘മണിപ്പൂരിൽ കൊല്ലപ്പെട്ടത് ഭാരത മാതാവ്’; ആഞ്ഞടിച്ചു രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE