ലക്‌നൗ: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും, ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന ബദല്‍ രാഷ്‌ട്രീയ മുന്നണിയില്‍ ചേരാന്‍ തയ്യാറാണെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യുപിയിലേക്ക് താന്‍ മമതയെ ക്ഷണിക്കുകയാണെന്നും ബംഗാളില്‍ ബിജെപിയെ തുടച്ചുനീക്കിയത് പോലെ യുപിയില്‍ നിന്ന് ബിജെപിയെ ഇല്ലാതാക്കാന്‍ അവര്‍ക്ക് കഴിയുമെന്നും അഖിലേഷ് പറഞ്ഞു.
സമയമാകുമ്പോൾ മമതയുമായി നേരിട്ട് സംസാരിക്കുമെന്നും അഖിലേഷ് യാദവ് വ്യക്‌തമാക്കി. കോൺഗ്രസിനെ അഖിലേഷ് പൂർണമായും തഴയുകയും ചെയ്‌തു. പൊതുജനങ്ങള്‍ അവരെ നിരസിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല; അഖിലേഷ് പറഞ്ഞു.
വിവിധ സംസ്‌ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ ബിജെപിക്കെതിരെ ശക്‌തമായ പ്രതിപക്ഷ ഐക്യമുണ്ടാക്കാനുള്ള ശ്രമത്തിലാണ് മമത. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുമായി നിരന്തരം മമത ബന്ധപ്പെടുന്നുണ്ട്.
എന്നാല്‍ കോണ്‍ഗ്രസിന്റെ കാര്യത്തിൽ മമത വ്യത്യസ്‌തമായ നിലപാടാണ് സ്വീകരിച്ചത്. എൻസിപിയെ ഉൾപ്പെടെ ക്ഷണിച്ചെങ്കിലും കോൺഗ്രസിനെ പരിഗണിക്കുന്നില്ലെന്ന സൂചനയാണ് മമത നൽകുന്നത്.
Read Also: സന്ദീപ് വധക്കേസ്: പോലീസിനെ സിപിഎം ഭീഷണിപ്പെടുത്തുന്നു; ബിജെപി