സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്‌തം; ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്‌ഥ

By News Desk, Malabar News
Representational Image
Ajwa Travels

കൊളംബോ: ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് പ്രസിഡണ്ട് ഗോട്ടബയ രാജപക്‌സെ. സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്‌തമാക്കിയതോടെയാണ് നടപടി. ഇന്ന് അർധരാത്രി മുതൽ അടിയന്തരാവസ്‌ഥ നിലവിൽ വന്നു.

പ്രതിഷേധങ്ങൾ കടുത്തതിനിടെ രാജിവെക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെയും രംഗത്തെത്തി. കഴിഞ്ഞ മാസവും പ്രതിഷേധത്തെ തുടർന്ന് ശ്രീലങ്കയിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ പാർലമെന്റ് സമ്മേളനം 17 വരെ നിർത്തിവെച്ചു. വിദ്യാർഥി സംഘടനകൾ ഇന്നലെ പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് ലാത്തി വീശിയിരുന്നു.

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിട്ടുകൊണ്ടിരിക്കുന്നത്. കടം എത്ര വാങ്ങിയിട്ടും രാജ്യത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയാത്ത സർക്കാരിനെതിരെ ശക്‌തമായ പ്രതിഷേധവുമായി പൊതുജനങ്ങൾ അടക്കം രംഗത്തുണ്ട്. ഗോ ഹോം ഗോട്ട എന്ന മുദ്രാവാക്യമാണ് ശ്രീലങ്കൻ തെരുവുകളിൽ മുഴങ്ങി കേൾക്കുന്നത്.

Most Read: തെളിവുകൾ കുരങ്ങൻ മോഷ്‌ടിച്ചു; വിചാരണക്കിടെ രാജസ്‌ഥാൻ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE