ഇസ്‌ലാം വിരുദ്ധത; യുഎന്നിൽ പാക് പ്രമേയം, വിട്ടുനിന്ന് ഇന്ത്യ

ഇസ്‌ലാം വിരുദ്ധതയ്‌ക്ക് ഒപ്പം തന്നെ ഹിന്ദു, സിഖ് അടക്കമുള്ള മതങ്ങൾക്ക് എതിരെയുള്ള വിദ്വേഷവും വിവേചനവും പരിഗണിക്കപ്പെടേണ്ടത് ഉണ്ടെന്ന് പ്രമേയത്തെ എതിർത്ത് കൊണ്ട് ഇന്ത്യ ചൂണ്ടിക്കാട്ടി.

By Trainee Reporter, Malabar News
Pakistan resolution at UN
Ajwa Travels

ന്യൂഡെൽഹി: ഇസ്‌ലാം വിരുദ്ധതക്കെതിരെ യുഎൻ പൊതുസഭയിൽ പാകിസ്‌ഥാൻ അവതരിപ്പിച്ച കരട് പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ. 193 അംഗ സഭയിൽ 115 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ഇന്ത്യക്ക് പുറമെ ബ്രസീൽ, ഫ്രാൻസ്, ജർമനി, ഇറ്റലി, യുക്രൈൻ, ബ്രിട്ടൻ തുടങ്ങി 43 രാജ്യങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

ചൈനയുടെ പിന്തുണയോടെയാണ് പാകിസ്‌ഥാൻ യുഎൻ പൊതുസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഇസ്‌ലാം വിരുദ്ധതയ്‌ക്ക് ഒപ്പം തന്നെ ഹിന്ദു, സിഖ് അടക്കമുള്ള മതങ്ങൾക്ക് എതിരെയുള്ള വിദ്വേഷവും വിവേചനവും പരിഗണിക്കപ്പെടേണ്ടത് ഉണ്ടെന്ന് പ്രമേയത്തെ എതിർത്ത് കൊണ്ട് ഇന്ത്യ ചൂണ്ടിക്കാട്ടി. ഓരോ മതങ്ങളുമായി ബന്ധപ്പെട്ട് സമാനമായ പ്രമേയങ്ങൾ വരാനുള്ള അവസരമായി ഇത് മാറരുതെന്നും ഇന്ത്യയുടെ സ്‌ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു.

ഇത് ഐക്യരാഷ്‌ട്ര സംഘടനയെ മതപരമായ ഗ്രൂപ്പുകളാക്കി വിഭജിക്കുമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ലോകമാകെയുള്ള മതപരമായ വിവേചനം പരിഗണിക്കണമെന്ന് പൊതുസഭയിലെ അംഗങ്ങളോട് ഇന്ത്യ ആവശ്യപ്പെട്ടു. ഇസ്‌ലാം വിരുദ്ധതയെന്ന പ്രശ്‌നം ഗൗരവമുള്ളതാണ്, എന്നാൽ മറ്റു മതങ്ങളും വിവേചനവും അതിക്രമവും നേരിടുന്നുണ്ടെന്ന കാര്യം അംഗീകരിക്കണമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇസ്‌ലാം വിരുദ്ധതക്കെതിരെ പ്രത്യേക സംഘത്തെ രൂപീകരിക്കണമെന്നാണ് പാകിസ്‌ഥാൻ പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നത്.

Most Read| ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിൽ; കേരളത്തിൽ 26ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE