ഹാങ്ചൗ: ഏഷ്യൻ ഗെയിംസില്‍ അഞ്ചാം ദിനവും വിജയ കൊയ്‌ത്തുമായി ഇന്ത്യ. അഞ്ചാം ദിനമായ ഇന്ന് ഇന്ത്യ ഇതിനോടകം ഒരു സ്വർണവും ഒരു വെള്ളിയും നേടി. പുരുഷൻമാരുടെ 10 മീറ്റർ എയർ പിസ്‌റ്റൽ ടീം ഇനത്തിലാണ് ഇന്ത്യ ആറാം സ്വർണം നേടിയത്. ചൈനയെ തകർത്താണ് ഇന്ത്യയുടെ സ്വർണനേട്ടം. ഇന്ത്യയുടെ സരബ്‌ജോത് സിങ്, ശിവ നർവാൾ, അർജുൻ സിങ് ചീമ എന്നിവരടങ്ങിയ ടീമാണ് സ്വർണം നേടിയത്.
ഇതോടെ ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ മാത്രം ഇന്ത്യയുടെ മെഡൽ നേട്ടം 13 ആയി. ആറ് സ്വർണവും എട്ട് വെള്ളിയും 10 വെങ്കലവും ഉൾപ്പടെ ഇന്ത്യയുടെ മെഡൽ നേട്ടം 24 ആയി. വനിതകളുടെ 60 കിലോ വിഭാഗം വുഷുവിൽ ഇന്ത്യയുടെ റോഷിബിന ദേവി വെള്ളി മെഡൽ സ്വന്തമാക്കി. ഫൈനലിൽ ചൈനീസ് താരത്തെയാണ് റോഷിബിന ദേവി പരാജയപ്പെടുത്തിയത്. 2019ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇതേ വിഭാഗത്തിൽ സ്വർണമെഡൽ ജേതാവായിരുന്നു റോഷിബിന ദേവി. 2018 ഏഷ്യൻ ഗെയിംസിൽ താരം വെങ്കലം നേടിയിരുന്നു.
ബാഡ്‌മിന്റൺ വനിതാ വിഭാഗം ടീം ഇനത്തിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ കടന്നു. പ്രീ ക്വാർട്ടറിൽ മംഗോളിയയെ 3-0ന് പരാജയപ്പെടുത്തി. പുരുഷൻമാരുടെ 10 മീറ്റർ എയർ പിസ്‌റ്റൽ വ്യക്‌തിഗത വിഭാഗത്തിൽ ഇന്ത്യയുടെ സരബ്‌ജോത് സിങ്ങും അർജുൻ സിങ് ചീമയും ഫൈനലിലെത്തി. ടെന്നിസിലും ഇന്ത്യ മെഡലുറപ്പിച്ചു. ഡബിൾൽ ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ രാംകുമാർ രാമനാഥൻ-സാകേത് മൈനേനി സഖ്യം സെമിയിൽ പ്രവേശിച്ചു. ഒക്‌ടോബർ എട്ടിനാണ് മേള സമാപിക്കുന്നത്.
Most Read| ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്‌കാർ എൻട്രിയായി ‘2018’