ദുബായ്: വാടകയ്‌ക്ക് എടുത്ത കാർ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച സംഭവത്തിൽ യുഎഇയിൽ നാല് പേർ അറസ്‌റ്റിൽ. തടവിന് പുറമേ 2,70,000 ദിർഹം പിഴയും ഇവർക്ക് ശിക്ഷ വിധിച്ചു. തടവുശിക്ഷക്ക് ശേഷം എല്ലാവരെയും നാട് കടത്തണമെന്നും കോടതി ഉത്തരവിട്ടു.
ഗൾഫ് പൗരനായ ഒരാൾ ദുബായിൽ ആഡംബര കാറുകൾ വാടകയ്‌ക്ക് നൽകുന്ന ഒരു സ്‌ഥാപനത്തെ സമീപിച്ചാണ് കാർ വാടകയ്‌ക്ക് എടുത്തത്. 5000 ദിർഹം ഡിപ്പോസിറ്റായും 1500 ദിർഹം വാടകയായും നൽകിയ ശേഷം വാഹനം കൊണ്ടുപോയി. എന്നാൽ, തിരിച്ചെത്തിക്കേണ്ട സമയമായിട്ടും കാർ കൊണ്ടുപോയ ആളെ പറ്റി വിവരമൊന്നും ലഭിച്ചില്ല.
തുടർന്ന് കാറിൽ ഘടിപ്പിച്ചിരുന്ന നിരീക്ഷണ സംവിധാനം ഉപയോഗിച്ച് അന്വേഷണം തുടങ്ങി. എന്നാൽ, ഈ ഉപകരണം വാഹനത്തിൽ നിന്ന് ഇളക്കി മാറ്റിയിരുന്നു. വാഹനം അബുദാബിക്ക് സമീപമാണെന്ന് മാത്രമാണ് കണ്ടെത്താൻ സാധിച്ചത്. വാഹനം കടത്തിക്കൊണ്ട് പോകാനുള്ള ശ്രമമാണെന്ന് തിരിച്ചറിഞ്ഞ ജീവനക്കാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് അതിർത്തിയിൽ വെച്ച് പോലീസ് വാഹനമടക്കം പ്രതികളെ പിടികൂടുകയും ചെയ്‌തു.
Most Read: നഷ്‌ടപരിഹാരം ‘അതുക്കും മേലെ’; സിൽവർ ലൈനിൽ മുഖ്യമന്ത്രി