വിദ്യാർഥികൾക്ക് നൽകാനിരുന്ന മുട്ടകളിൽ അതിമാരക ബാക്‌ടീരിയ; ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

By Trainee Reporter, Malabar News
bacteria in eggs
Ajwa Travels

കോഴിക്കോട്: വിദ്യാർഥികൾക്ക് നൽകാനായി പുഴുങ്ങിവെച്ച കോഴിമുട്ടയിൽ അതിമാരകമായ ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കോഴിക്കോട് പന്തിരാങ്കാവിനടുത്തുള്ള പയ്യടി മീത്തൽ സ്‌കൂളിലാണ് സംഭവം. കുട്ടികൾക്ക് പുഴുങ്ങിവെച്ച മുട്ടയിൽ നിറവ്യത്യാസം ശ്രദ്ധയിൽ പെട്ടതോടെയാണ് അധ്യാപകർ വിഷയം ഭക്ഷ്യസുരക്ഷാ ഓഫിസിലേക്ക് വിളിച്ച് അറിയിച്ചത്. എന്നാൽ, നിറവ്യത്യാസമുള്ള മുട്ടകൾ മാറ്റിവെച്ച് ബാക്കിയുള്ളവ കുട്ടികൾക്ക് നൽകാനായിരുന്നു ഭക്ഷ്യസുരക്ഷാ ഓഫിസിൽ നിന്ന് സ്‌കൂളിന് ലഭിച്ച നിർദ്ദേശം.

എന്നാൽ, വിഷയം ശ്രദ്ധയിൽപെട്ട കുന്ദമംഗലം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥൻ ഡോ. രഞ്‌ജിത്ത് ഗോപി സ്‌കൂളിൽ എത്തുകയും നിറവ്യത്യാസമുള്ള മുട്ടകൾ പരിശോധിക്കുകയും ചെയ്‌തു. തുടർന്ന് മുട്ടയിൽ ന്യൂഡോ മോണസ് എന്ന അതിമാരക സൂഷ്‌മാണുവിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കേടായ മുട്ടയിൽ നിന്ന് മറ്റ് മുട്ടകളിലേക്കും വിഷാംശം എത്താൻ സാധ്യത ഉണ്ടെന്ന് ഉദ്യോഗസ്‌ഥൻ അറിയിച്ചതോടെയാണ് ബാക്കിവന്ന മുട്ടകൾ കുട്ടികൾക്ക് വിതരണം ചെയ്യാതെ വൻ ദുരന്തത്തിൽ നിന്ന് ഒഴിവായത്.

പിങ്ക് നിറമായിരുന്നു മുട്ടയ്‌ക്ക് ഉണ്ടായിരുന്നത്. വെള്ള അൽപം കലങ്ങിയ രീതിയിലും കാണപ്പെട്ടു. ചില മുട്ടയ്‌ക്ക് മാത്രമാണ് നിറവ്യത്യാസമെങ്കിലും തോടുകളിലൂടെ മറ്റ് മുട്ടകളിലേക്കും രോഗാണു എത്തുമെന്നതാണ് യാഥാർഥ്യം. തുടർന്ന് മുട്ടകൾ നശിപ്പിക്കുകയായിരുന്നു. മുതിർന്നവരിൽ പോലും ന്യൂഡോ മോണസ് ബാക്‌ടീരിയ വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നതിനാൽ കുട്ടികളിൽ ഒരുപക്ഷെ മരണം വരെ സംഭവിക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്.

Most Read: ഡോ. കഫീല്‍ ഖാനെ പിരിച്ചു വിട്ടു; യുപി സർക്കാരിന്റെ പ്രതികാര നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE