ന്യൂഡെൽഹി: കുനൂർ അപകടത്തിൽ മരിച്ച സംയുക്‌ത സേനാ മേധാവി ഉൾപ്പെടെയുള്ളവരെ കമ്മ്യൂണിസ്‌റ്റ് പാർട്ടി അപമാനിച്ചതായി ബിജെപി. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, രാജ്യവർധൻ സിംഗ് റാഥോഡ് എന്നിവരാണ് രൂക്ഷ വിമർശനവുമായി രംഗത്ത് വന്നത്. അപകടത്തിൽ വീരമൃത്യു വരിച്ച സേനാ അംഗങ്ങളെ കുറിച്ച് സിപിഐഎം ഗ്രൂപ്പുകളിൽ മോശം പ്രചാരണമാണ് നടക്കുന്നത്. ദേശസുരക്ഷയെ ബാധിക്കുന്ന നിലപാടാണ് കമ്മ്യൂണിസ്‌റ്റ് പാർട്ടി സ്വീകരിക്കുന്നത് എന്നും നേതാക്കൾ കുറ്റപ്പെടുത്തി.
ഹെലികോപ്റ്റർ അപകടം ഉണ്ടായ പ്രദേശത്ത് ആദ്യം എത്താവുന്നത് കേരള മുഖ്യമന്ത്രിക്ക് ആയിരുന്നെന്നും എന്നാൽ അദ്ദേഹം സ്‌ഥലം സന്ദർശിക്കാൻ കൂട്ടാക്കിയില്ല എന്നും കേന്ദ്രമന്ത്രി വി മുരളീധരൻ ചൂണ്ടിക്കാട്ടി. രാജ്യത്തിന് വേണ്ടി ജീവൻ നഷ്‌ടപ്പെടുത്തിയ സൈനികർക്ക് എതിരെ നടത്തുന്ന പരാമർശങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ സർവകലാശാലാ നിയമനം സംബന്ധിച്ച വിവാദത്തിൽ മുഖ്യമന്ത്രി ഗവർണറെ അപമാനിക്കുന്നത് നിർത്തണമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.
Read also: രാജ്യത്തിന് ആവശ്യം വിപ്ളവമല്ല, പരിണാമം; പ്രധാനമന്ത്രി