തലശ്ശേരിയിൽ ബിജെപി സ്‌ഥാനാർഥിയുടെ പത്രിക തള്ളിയ സംഭവം; പിഴവിൽ അസ്വാഭാവികത; കെകെ ശൈലജ

By Desk Reporter, Malabar News
Ajwa Travels

പാലക്കാട്: തലശ്ശേരിയിലെ ബിജെപി സ്‌ഥാനാർഥിയുടെ പത്രിക തള്ളിയതിൽ പ്രതികരണവുമായി മന്ത്രി കെകെ ശൈലജ. പലവട്ടം പരിശോധിച്ചാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. അതിൽ ഇത്തരം തെറ്റ് കടന്നു കൂടുന്നതിൽ അസ്വാഭാവികതയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിന് പിന്നിൽ ‘കോലീബി’ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കുന്നതായും മന്ത്രി പാലക്കാട്ട് പറഞ്ഞു.

ഒരിക്കലും ശരിയാകരുതെന്ന് കരുതി പത്രിക സമർപ്പിച്ചതായി തോന്നുന്നു. മുമ്പും കോൺഗ്രസും ബിജെപിയും ഒത്ത് ചേർന്ന് വോട്ട് ചെയ്‌തതായി കേട്ടിട്ടുള്ള സ്‌ഥലമാണിത്. യു‍ഡിഎഫ് പ്രകടന പത്രിക ഗിമ്മിക്കാണെന്നും മന്ത്രി പറഞ്ഞു.

യുഡിഎഫ് അധികാരത്തിൽ ഇരുന്ന സമയത്തെ സംസ്‌ഥാനത്തുള്ള ആശുപത്രികളുടെ സ്‌ഥിതി എല്ലാവർക്കും അറിയാവുന്നതാണ്. ഇടത് സർക്കാർ ആശുപത്രികളെ രോഗി സൗഹൃദമാക്കിയെന്നും കുടുംബാരോഗ്യ കേന്ദ്രങ്ങളടക്കം ആധുനികവൽക്കരിച്ചു എന്നും മന്ത്രി അവകാശപ്പെട്ടു.

സംസ്‌ഥാനത്ത് വനിതാ മുഖ്യമന്ത്രി വരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മന്ത്രിയുടെ പ്രതികരണം ഇങ്ങനെ; “സാഹചര്യത്തിന്റെ ആവശ്യകതക്ക് അനുസരിച്ചാണ് വനിതാ മുഖ്യമന്ത്രി എന്ന ആവശ്യം ഉയരേണ്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷം നയിച്ച പിണറായി, കേരളത്തിന് വളരെ ആവശ്യമാണ്. ഇപ്പോൾ കേരളത്തിൽ മറ്റെന്തെങ്കിലും ഒരാവശ്യത്തിന് പ്രസക്‌തിയില്ല. പിണറായിയുടെ സർക്കാർ വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു.”

Also Read:  പത്രിക തള്ളിയതിന് എതിരെ ബിജെപി കോടതിയിൽ; ഹരജിയിൽ നിർണായക വിധി ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE