ന്യൂഡെൽഹി: കേന്ദ്ര മന്ത്രിമാരുടെ വിദേശ യാത്രകൾ റദ്ദാക്കണമെന്ന് നിർദ്ദേശിച്ചു ബിജെപി നേതൃത്വം. കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ പശ്‌ചാത്തത്തിലാണ് മന്ത്രിമാർ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി വിദേശ യാത്രകൾ ഒഴിവാക്കണമെന്ന് നേതൃത്വം നിർദ്ദേശിച്ചത്. സെപ്‌റ്റംബർ 18 മുതൽ 22 വരെയാണ് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നത്.
കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് തീരുമാനമറിയിച്ചത്. എന്താണ് സമ്മേളന അജണ്ടയെന്ന് സർക്കാർ വ്യക്‌തമാക്കാത്തതിനാൽ ചൂടുപിടിച്ച ചർച്ചകളാണ് പ്രതിപക്ഷ പാർട്ടികൾ നടക്കുന്നത്. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുന്നതിനുള്ള ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’ ബിൽ, ഏക സിവിൽ കോഡ്, വനിതാ സംവരണം തുടങ്ങിയ ബില്ലുകളും പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.
ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കാനുള്ള ആലോചനയുടെ ഭാഗമായാണ് ഈ നീക്കമെന്നും പറയപ്പെടുന്നുണ്ട്. അതേസമയം, പ്രതിപക്ഷ പാർട്ടി സഖ്യമായ ഇന്ത്യയുടെ (ഇന്ത്യൻ നാഷണൽ ഡെവലപ്പ്മെന്റൽ ഇൻക്ളൂസീവ് അലയൻസ്) നിർണായക യോഗം ഇന്ന് മുംബൈയിൽ നടക്കും. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള നടപടികൾ സ്വീകരിക്കാനാണ് പ്രതിപക്ഷ പാർട്ടികൾ നിർണായക യോഗം ചേരുന്നത്.
Most Read| ചട്ടലംഘനം; 19 ലക്ഷത്തോളം വീഡിയോകൾ നീക്കം ചെയ്‌ത് യൂട്യൂബ് ഇന്ത്യ