തൃശൂർ: നിപ വൈറസ് ബാധക്ക് പിന്നാലെ സംസ്‌ഥാനത്ത് കരിമ്പനി സ്‌ഥിരീകരിച്ചു. തൃശൂർ വെള്ളിക്കുളങ്ങരയിലെ വയോധികനാണ് രോഗബാധ സ്‌ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹം തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുകയാണ്. കാഡ് പരിശോധനയിലാണ് പനി സ്‌ഥിരീകരിച്ചത്. ഒരു വർഷം മുൻപും ഇദ്ദേഹത്തിന് കരിമ്പനി പിടിപെട്ടിരുന്നു.
പകർച്ച പനിയായ കരിമ്പനിയെ കരുതലോടെ നേരിടണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പ്. എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മെഡിക്കൽ കോളേജുകളിൽ ചികിൽസാ സൗകര്യമുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കൊതുകുകളുടെ മൂന്നിലൊന്ന് വലിപ്പമുള്ള മണലീച്ചകളാണ് ഈ രോഗം പരത്തുന്നത്. ആന്തരികാവയവങ്ങളെയാണ് രോഗം ബാധിക്കുക. വിട്ടുമാറാത്ത പനി, രക്‌തക്കുറവ്, ക്ഷീണം, ശരീരഭാരം കുറയുക, തൊലിയിൽ വ്രണങ്ങൾ കാണുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
Also Read: എറണാകുളത്ത് പോലീസുകാരിലെ കോവിഡ് വ്യാപനം രൂക്ഷമാവുന്നു