ന്യൂഡെൽഹി: വാക്‌സിൻ ഉപദേശക സമിതിയുടെ നിർണായകമായ യോഗം ഇന്ന് ചേരും. കരുതൽ ഡോസിന്റെ ഇടവേളയെ കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. നിലവിലെ ഇടവേള ഒമ്പതിൽ നിന്ന് ആറ് മാസമാക്കി കുറയ്‌ക്കണം എന്ന നിർദ്ദേശം ഉയർന്ന് വന്ന സാഹചര്യത്തിലാണ് ഇതേക്കുറിച്ച് കൂടിയാലോചന നടത്തുന്നത്.
കോവിഡ് വാക്‌സിൻ എടുത്ത് ആറുമാസം കഴിഞ്ഞാൽ പ്രതിരോധ ശക്‌തി കുറയും എന്നതാണ് ഐസിആറിന്റെ പഠനം. ഇക്കാര്യവും കേസുകൾ കൂടുന്നതും കണക്കിലെടുത്താണ് ഇടവേള കുറക്കുന്നത് പരിഗണിക്കുന്നത്.
സമിതിയുടെ ശുപാർശ കേന്ദ്ര സർക്കാരും അംഗീകരിക്കും. നിലവിൽ രണ്ടാം ഡോസ് എടുത്ത് ഒമ്പത് മാസം പൂർത്തിയായ 18 വയസിന് മുകളിൽ ഉള്ളവർക്കാണ് കരുതൽ ഡോസിന് യോഗ്യതയുള്ളത്.
Most Read: ശ്രീനിവാസൻ വധക്കേസ്; പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും