തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്രസംഘം ഇന്ന് മൂന്ന് ജില്ലകൾ സന്ദർശിക്കും. കോട്ടയം, പത്തനംതിട്ട, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇന്ന് കേന്ദ്രസംഘം സന്ദർശനം നടത്തുക. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്‌ടർ ഡോക്‌ടർ സുജിത് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം കോട്ടയം, പത്തനംതിട്ട ജില്ലകളിലും, ഡോക്‌ടർ പി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോടും ഇന്ന് സ്‌ഥിതിഗതികൾ വിലയിരുത്തും.
സംസ്‌ഥാനത്ത് നിലവിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 20,000 കവിഞ്ഞു. നിലവിലെ സ്‌ഥിതിയിൽ കേന്ദ്രസംഘം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ടിപിആർ ഉയർന്ന് നിലനിൽക്കുന്നത് ആശ്വാസകരമല്ലെന്നും, ഇത് 5 ശതമാനത്തിൽ താഴെ എത്തിക്കണമെന്നുമാണ് സംഘം നിർദ്ദേശം നൽകിയത്. രോഗവ്യാപന നിരക്ക് കുറക്കുന്നതിനുള്ള പ്രത്യേക നിർദ്ദേശങ്ങൾ നൽകിയതിന് ശേഷമാകും കേന്ദ്രസംഘം മടങ്ങുക.
12.31 ശതമാനമാണ് സംസ്‌ഥാനത്തെ നിലവിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. കൂടാതെ 5 ജില്ലകളിൽ പ്രതിദിന രോഗബാധ 2000 കടക്കുകയും ചെയ്‌തു. ഈ സാഹചര്യത്തിൽ കോവിഡ് പരിശോധന വർധിപ്പിക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. കൂടാതെ നാളെ തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്രസംഘം ആരോഗ്യമന്ത്രിയുമായും, ഉന്നത ഉദ്യോഗസ്‌ഥരുമായും സംസ്‌ഥാനത്തെ നിലവിലെ സ്‌ഥിതി ചർച്ച ചെയ്യും.
Read also : മദ്യശാലകളുടെ എണ്ണം ആറിരട്ടി വർധിപ്പിക്കണം; പ്രവർത്തന സമയം കൂട്ടാനും ശുപാർശ