തിരുവനന്തപുരം: വിദേശ ട്രോളറുകൾക്ക് ആഴക്കടൽ മൽസ്യബന്ധനത്തിന് കരാർ നൽകാൻ സർക്കാർ നീക്കമെന്ന് ആരോപിച്ച് ഹർത്താലിന് ആഹ്വാനം ചെയ്‌ത് മൽസ്യമേഖലാ സംരക്ഷണ സമിതി. ഈ മാസം 27ന് തീരദേശ ഹർത്താൽ നടത്തുമെന്ന് സമിതി അറിയിച്ചു.
ചട്ടങ്ങൾ അട്ടിമറിച്ചു മൽസ്യബന്ധനത്തിനുള്ള കരാർ സംബന്ധിച്ച ചർച്ചയിൽ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പങ്കെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. എന്നാൽ ആരോപണം നിഷേധിച്ച് മേഴ്സിക്കുട്ടിയമ്മ രംഗത്തുവന്നു. ആഴക്കടൽ മൽസ്യബന്ധനത്തിന് സർക്കാരിന് കൃത്യമായ നയമുണ്ട്. ഫിഷറീസ് നയം തിരുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Read also: ബിജെപിയുടെ വിജയയാത്രക്ക് നാളെ കാസര്‍ഗോഡ് തുടക്കം; യോഗി ആദിത്യനാഥ് ഉൽഘാടകൻ