കവരത്തി: കടല്‍തീരത്ത് നിന്ന് 20 മീറ്റര്‍ പരിധിയിലുള്ള വീടുകള്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് ഭരണകൂടം പുറത്തിറക്കിയ വിവാദ ഉത്തരവ് പിൻവലിച്ചു. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. നിര്‍മാണങ്ങള്‍ അനധികൃതമാണെന്ന് ആരോപിച്ച് കവരത്തിയിലെ 80 ഭൂവുടമകള്‍ക്കാണ് നോട്ടീസ് നൽകിയിരുന്നത്.
തുടർന്ന് നോട്ടീസിനെതിരെ ദ്വീപ് നിവാസികള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹരജിയില്‍ നാലാഴ്‌ചക്കകം വിശദീകരണം നല്‍കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തോട് കോടതി നിർദേശിച്ചു. അതുവരെ നടപടികളൊന്നും സ്വീകരിക്കരുതെന്നും ഉത്തരവിട്ടു. ഇതിനിടയിലാണ് 80 പേര്‍ക്ക് നല്‍കിയ നോട്ടീസ് റദ്ദാക്കി കൊണ്ട് ബ്ളോക്ക് ഡെവലപ്മെന്റ് ഓഫിസര്‍ എന്‍ ജമാലുദ്ദീൻ ഉത്തരവിറക്കിയത്.
Read also: ‘ശരദ് പവാര്‍ രാഷ്‌ട്രപതി സ്‌ഥാനാർഥി’; വാർത്തകൾ തള്ളി പാർട്ടി നേതൃത്വം