‘മന്ത്രി ജി സുധാകരനെതിരായ പരാതി പിൻവലിക്കില്ല, ജീവന് ഭീഷണിയുണ്ട്’; പരാതിക്കാരി

By News Desk, Malabar News
Ajwa Travels

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ പരാതി മന്ത്രി പരസ്യമായി മാപ്പ് പറയാതെ പിൻവലിക്കില്ലെന്ന് പരാതിക്കാരി. ജീവന് ഭീഷണിയുണ്ട്. ജീവിക്കാൻ അനുവദിക്കണം. അതുകൊണ്ടാണ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ വരുന്നത്. കേസ് എടുക്കാൻ തയാറായില്ലെങ്കിൽ കോടതിയിൽ പോകുമെന്നും അവർ പറഞ്ഞു.

മന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫ് ആയിരുന്ന തന്റെ ഭർത്താവിനെ പുറത്താക്കിയത് ജാതീയമായ വേർതിരിവ് പറഞ്ഞാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും യുവതി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

ആലപ്പുഴയില്‍ സുധാകരന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്‍ത്രീത്വത്തെ അപമാനിച്ചെന്നും വർഗീയ സംഘര്‍ഷത്തിന് ഇടയാക്കുന്ന പരാമര്‍ശം നടത്തിയെന്നുമാണ് മന്ത്രിയുടെ മുൻ പേഴ്‌സണൽ സ്‌റ്റാഫിന്റെ ഭാര്യയുടെ ആരോപണം. മന്ത്രിയും ഭാര്യയും ചേര്‍ന്ന് പരാതിക്കാരിയേയും ഭര്‍ത്താവിനെയും തേജോവധം ചെയ്യുന്നതായും പരാതിയിൽ ആരോപണമുണ്ട്.

Read Also: വാക്‌സിൻ ക്ഷാമം; ജില്ലയിൽ പലയിടത്തും വാക്‌സിനേഷൻ മുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE