വയനാട്: ടൂറിസം മേഖലയിലെ സമ്പൂർണ വാക്‌സിനേഷൻ യജ്‌ഞം വൈത്തിരിയിൽ സമാപിച്ചു. ഇതോടെ സംസ്‌ഥാനത്തെ സമ്പൂർണ വാക്‌സിനേഷൻ നേട്ടം കൈവരിക്കുന്ന ആദ്യ പഞ്ചായത്തായി വൈത്തിരി മാറി. 18 വയസ് കഴിഞ്ഞവരിൽ ഇതുവരെ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിക്കാത്ത 4837 പേർക്കാണ് വാക്‌സിൻ നൽകിയത്. രണ്ട് കേന്ദ്രങ്ങളിലായി അഞ്ചു ദിവസമാണ് വാക്‌സിനേഷൻ നടത്തിയത്.
ചേലോഡ് എച്ച്ഐഎം യുപി സ്‌കൂൾ, ചുണ്ടേൽ ആർസിഎൽപി സ്‌കൂൾ എന്നിവിടങ്ങളിലായാണ് വാക്‌സിനേഷൻ നടത്തിയത്. ഹോട്ടൽ, റിസോർട്ട്, ഹോംസ്‌റ്റേ-സർവീസിഡ് വില്ല ജീവനക്കാർ, ഓട്ടോ-ടാക്‌സി തൊഴിലാളികൾ, ടൂറിസ്‌റ്റ് ഗൈഡുകൾ, പോർട്ടർമാർ, കച്ചവടക്കാർ തുടങ്ങി വിനോദ സഞ്ചാര മേഖലയുമായി ബന്ധപെട്ട മുഴുവൻ ആളുകൾക്കും വാക്‌സിൻ നൽകി.
സംസ്ഥനത്തെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലും സമ്പൂർണ വാക്‌സിനേഷൻ നടത്തി കേരളത്തെ സുരക്ഷിത വിനോദ സഞ്ചാര മേഘലയാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ടൂറിസം വകുപ്പും സന്നദ്ധ സംഘടനായ ഡോക്‌ടേഴ്‌സ് ഫോർ യുവിന്റെ സഹകരണത്തോടു കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി വിദഗ്‌ധ ഡോക്‌ടർമാരും സ്‌റ്റാഫും അടങ്ങുന്ന മൂന്ന് മൊബൈൽ വാക്‌സിനേഷൻ യൂണിറ്റുകളാണ് പദ്ധതിക്കായി ഡോക്‌ടേഴ്‌സ് ഫോർ യു അനുവദിച്ചത്.
Read Also: ഒരു സെൽഫിക്ക് 100 രൂപ, തുക പാർടി ഫണ്ടിലേക്ക്; മധ്യപ്രദേശ് മന്ത്രി