ഡെല്‍ഹി: ഹൈദരാബാദ് ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് പുറത്തിറക്കുന്ന കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. ഇതുവരെയുള്ള പരീക്ഷണത്തില്‍ വാക്‌സിന്‍ സ്വീകരിച്ച ആര്‍ക്കും തന്നെ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും വാക്‌സിനേഷന്‍ സ്വീകരിച്ചാല്‍ യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാവില്ലെന്നും ഭാരത് ബയോടെക്ക് വ്യക്‌തമാക്കി.
ഐസിഎംആര്‍, പൂണെ എന്‍ഐവി എന്നീ കേന്ദ്രസര്‍ക്കാര്‍ സ്‌ഥാപനങ്ങളുമായി സഹകരിച്ചാണ് ഭാരത് ബയോടെക്ക് കോവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. പൂര്‍ണമായും ഇന്ത്യന്‍ നിര്‍മ്മിതമായ കോവാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയതിന് പിന്നാലെ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനും ലക്ഷ്യമിടുന്നുണ്ട്. വാക്‌സിന്‍ എപ്പോള്‍ സ്വകാര്യ വിപണിയില്‍ എത്തുമെന്നോ എന്തു വിലക്ക് വില്‍ക്കുമെന്നോ ഇതുവരെ ഭാരത് ബയോടെക്ക് വ്യക്‌തമാക്കിയിട്ടില്ല.
കോവാക്‌സിന് പിന്നാലെ മൂക്കിലൂടെ ഉപയോഗിക്കേണ്ട തുള്ളി മരുന്ന് രൂപത്തിലുള്ള പ്രതിരോധ വാക്‌സിനും അടിയന്തര അനുമതി തേടി ഭാരത് ബയോടെക്ക് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. അതേസമയം, മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കാത്ത കോവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ രാജ്യത്ത് ഉയര്‍ന്നിരുന്നു.
Kerala News: ആകെ 133 കേന്ദ്രങ്ങൾ, കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന് കേരളം സജ്‌ജം; മന്ത്രി കെകെ ശൈലജ