ഡെൽഹി: കുട്ടികളിലെ വാക്‌സിൻ പരീക്ഷണം രണ്ടാഴ്‌ചക്കുള്ളിൽ തുടങ്ങുമെന്ന് നീതി ആയോഗ് പ്രതിനിധി. കൊവാക്‌സിൻ പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. ആദ്യഘട്ട പരീക്ഷണം വിജയകരമെന്നും നീതി ആയോഗ് വ്യക്‌തമാക്കി.
രണ്ട് മുതൽ 18 വയസ് വരെയുള്ള കുട്ടികളിൽ പരീക്ഷണം നടത്തുന്നതിനാണ് കൊവാക്‌സിന് അനുമതി നൽകിയത്. രണ്ടാം ഘട്ടത്തിന്റെ ഫലം അറിഞ്ഞ ശേഷമേ മൂന്നാം ഘട്ടം തുടങ്ങാവൂ എന്ന നിർദ്ദേശവുമുണ്ട്. കോവിഡ് മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് വാക്‌സിൻ പരീക്ഷണത്തിനുള്ള അനുമതി നൽകിയത്.
അതേസമയം 12-15 പ്രായക്കാരായ കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകാൻ കാനഡക്ക് പിന്നാലെ യുഎസും അനുമതി നൽകിയിരുന്നു. 16 വയസിന് മുകളിലുള്ളവർക്ക് നേരത്തെ തന്നെ പല രാജ്യങ്ങളും ഫൈസർ വാക്‌സിൻ നൽകി തുടങ്ങിയിരുന്നു. എന്നാൽ 12 മുതൽ 15 വരെയുള്ള പ്രായക്കാരിൽ ആദ്യം അനുമതി നൽകിയത് കാനഡയാണ്.
Kerala News: വനിതാ മുഖ്യമന്ത്രിയെന്ന സ്വപ്‌നം മുളയിലേ നുള്ളി; ലതികാ സുഭാഷ്