ജനീവ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിച്ചേക്കും. നാല്-ആറ് ആഴ്‌ചക്കുള്ളിൽ അംഗീകാരം ലഭിക്കുമെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്‌റ്റായ ഡോ. സൗമ്യ സ്വാമിനാഥൻ അറിയിച്ചു. മൂന്നാംഘട്ട പരീക്ഷണ ഡാറ്റ പ്രതീക്ഷ നൽകുന്നതാണെന്നും അവർ പറഞ്ഞു.
കൊവാക്‌സിൻ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതായാണ് വിലയിരുത്തൽ. അടുത്തിടെയാണ് കൊവാക്‌സിന്റെ മൂന്നാംഘട്ട ക്ളിനിക്കൽ പരീക്ഷണത്തിന്റെ ഡാറ്റ ഭാരത് ബയോടെക്ക് പുറത്തുവിട്ടത്. കൊവാക്‌സിൻ 77.8 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തൽ. ബ്രസീൽ, മെക്‌സിക്കോ, ഇറാൻ, ഫിലിപ്പീൻസ് അടക്കം 16 രാജ്യങ്ങളാണ് നിലവിൽ കൊവാക്‌സിൻ ഉപയോഗിക്കുന്നത്.
Read Also: സ്‌ഥാനാരോഹണ ചടങ്ങിലേക്ക് ഇന്ത്യയെ ക്ഷണിച്ച് നിയുക്‌ത ഇറാൻ പ്രസിഡണ്ട്