ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ ജൂൺ പാദത്തിൽ ഇൻഡിഗോ എയർലൈൻസിന് വൻ നഷ്‌ടം. ജൂൺ പാദത്തിൽ 3,174 കോടി രൂപയുടെ ഇടിവാണ് ഇൻഡിഗോയുടെ വരുമാനത്തിൽ ഉണ്ടായിട്ടുള്ളത്.
ഇൻഡിഗോ എയർലൈൻസിന്റെ തുടർച്ചയായ ആറാം ത്രൈമാസ (3 മാസം) നഷ്‌ടമാണ് റിപ്പോർട് ചെയ്‌തിട്ടുള്ളത്. ഇൻഡിഗോയുടെ ഉടമസ്‌ഥതയിലുള്ള ഇന്റർഗ്‌ളോബ് ഏവിയേഷൻ ലിമിറ്റഡും ഇടിവ് നേരിടുന്നുണ്ട്. കോവിഡ് രണ്ടാം തരംഗം മൂലം വിമാനയാത്രക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
അതിനൊപ്പം രൂപയുടെ മൂല്യത്തകർച്ച, വിവിധ രാജ്യങ്ങളിലെ യാത്രാവിലക്കുകൾ, എണ്ണവില ഉയരുക എന്നിവയും കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളെ പ്രതികൂലമായി ബാധിച്ചു. 2020-21 നാലാം പാദത്തിൽ (ജനുവരി-മാർച്ച്) 1,160 കോടി രൂപയുടെ നഷ്‌ടമായിരുന്നു കമ്പനിക്ക് ഉണ്ടായിരുന്നത്.
Read Also: ആരാധകർക്ക് ഓണ സമ്മാനം; ‘കുരുതി’ ആമസോൺ പ്രൈമിലൂടെ എത്തും