തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം ഗുരുതരമായ അവസ്‌ഥയിൽ ആണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സംസ്‌ഥാനത്തെ ഹോം ക്വാറന്റെയ്ൻ സംവിധാനം സമ്പൂർണ പരാജയമാണെന്നും മന്ത്രി വിമർശിച്ചു. ഇന്നലെ രാജ്യത്ത് റിപ്പോർട് ചെയ്‌ത 30000ലധികം കേസുകൾ കേരളത്തിൽ നിന്നുള്ളതാണ്.
കേരളത്തിലെ ടിപിആർ 19 ശതമാനത്തിന് മുകളിലാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. കരുതല്‍ പഠിപ്പിക്കാന്‍ എല്ലാദിവസവും വാര്‍ത്താ സമ്മേളനം വിളിക്കുന്ന മുഖ്യമന്ത്രിയെ ഇപ്പോൾ കാണാനില്ലെന്നും മുരളീധരന്‍ പരിഹസിച്ചു.
സംസ്‌ഥാനത്തെ ആശുപത്രികളില്‍ കിടക്കകള്‍ പോലും ഇല്ലാത്ത അവസ്‌ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാപ്പിള ലഹളയല്ല, കോവിഡാണ് പ്രധാനമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതേസമയം, സംസ്‌ഥാനത്ത് ഇന്നലെ മുപ്പതിനായിരത്തിൽ അധികം പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്.
Read Also: തിരഞ്ഞെടുപ്പ് തോൽവി; കെപിസിസി റിപ്പോർട്ടിൽ കേരള കോൺഗ്രസിന് അതൃപ്‌തി