തിരുവനന്തപുരം : സംസ്‌ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനസംഖ്യയുടെ 33.88 ശതമാനം പേര്‍ക്കും, 18 വയസിന് മുകളിലുള്ളവരിൽ 47.17 ശതമാനം പേര്‍ക്കുമാണ് ഇതുവരെ സംസ്‌ഥാനത്ത് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. ജനസംഖ്യയുടെ 11.19 ശതമാനം പേര്‍ക്കും, 18 വയസിന് മുകളിലുള്ളവരിൽ 15.57 ശതമാനം പേര്‍ക്കും രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്.
സംസ്‌ഥാനത്ത് നിലവിൽ ഒന്നും രണ്ടും ഡോസ് വാക്‌സിന്‍ ചേര്‍ത്ത് ആകെ ഒന്നര കോടി പേര്‍ക്കാണ് (1,50,58,743 ഡോസ്) വാക്‌സിന്‍ വിതരണം ചെയ്‌തത്. അതില്‍ 1,13,20,527 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും, 37,38,216 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ സംസ്‌ഥാനത്ത് ഇതുവരെ വാക്‌സിൻ സ്വീകരിച്ചവരിൽ സ്‌ത്രീകളാണ് പുരുഷൻമാരേക്കാൾ മുൻപിൽ. വാക്‌സിൻ സ്വീകരിച്ച ആളുകളിൽ 51.94 ശതമാനം(78,20,413 പേർ) സ്‌ത്രീകളും, 48.05 ശതമാനം(72,35,924 പേർ) പുരുഷന്‍മാരുമാണ്.
കൂടാതെ 18നും 44 വയസിനും ഇടയിലുള്ള 34,20,093 പേരും, 45നും 60നും ഇടയിൽ പ്രായമുള്ള 52,13,832 പേരും, 60 വയസിന് മുകളിലുള്ള 64,24,818 പേരുമാണ് സംസ്‌ഥാനത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. 18 വയസിനും 23 വയസിനും ഇടയിൽ പ്രായമുള്ള, സംസ്‌ഥാനത്തിനകത്തും പുറത്തും പഠിക്കുന്ന എല്ലാ കോളേജ് വിദ്യാര്‍ഥികളെയും, സ്വകാര്യ ബസ് ജീവനക്കാരെയും, അതിഥി തൊഴിലാളികളെയും, മാനസിക വെല്ലുവിളിയുള്ളവരെയും വാക്‌സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ പുതുതായി ഉൾപ്പെടുത്തുകയും ചെയ്‌തു.
തിരുവനന്തപുരത്ത് 23,770 ഡോസ് കോവാക്‌സിന്‍ കൂടി ഇന്ന് എത്തിയിട്ടുണ്ട്. ഇതോടെ 1,37,80,200 ഡോസ് വാക്‌സിനാണ് കേരളത്തിന് ഇതുവരെ ലഭ്യമായത്. ഇതുകൂടാതെ സംസ്‌ഥാനത്ത് 3 ലക്ഷത്തോളം ഡോസ് വാക്‌സിന്‍ ബുധനാഴ്‌ച വരുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൂടാതെ സംസ്‌ഥാനത്ത് നിലവിൽ പ്രതിദിനം 1 മുതല്‍ രണ്ടര ലക്ഷത്തിന് മുകളില്‍ വരെ വാക്‌സിൻ വിതരണം ചെയ്യുന്നുണ്ട്. അതിനാൽ വാക്‌സിന്റെ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്നും മന്ത്രി വ്യക്‌തമാക്കി.
Read also : ചാരപ്രവർത്തനം; പഞ്ചാബിൽ സൈനിക ഉദ്യോഗസ്‌ഥർ അറസ്‌റ്റിൽ