ലക്‌നൗ: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തീപ്പൊരി പരാമർശം നടത്തിയ സമാജ്‌വാദി പാർട്ടി എംഎൽഎ ഷാസിൽ ഇസ്‍ലാം അൻസാരിക്ക് തിരിച്ചടി. അൻസാരിയുടെ പരാമർശം വിവാദമായതിനു പിന്നാലെ ബറേലിയിൽ അദ്ദേഹത്തിന്റെ ഉടമസ്‌ഥതയിലുള്ള പെട്രോൾ പമ്പ് ബുൾഡോസർ ഉപയോഗിച്ച് അധികൃതർ ഇടിച്ചുനിരപ്പാക്കി.
ബറേലി-ഡെൽഹി ദേശീയപാതയ്‌ക്ക് സമീപമുള്ള പമ്പിന് നിയമപരമായി അനുമതിയില്ലെന്നു കാണിച്ച് ബറേലി വികസന അതോറിറ്റിയാണ് കടുത്ത നടപടിയെടുത്തത്. നേരത്തെ മുഖ്യമന്ത്രിക്കെതിരെ പാർട്ടി പരിപാടിയിലാണ് അൻസാരി ആഞ്ഞടിച്ചത്.
നിയമസഭയിൽ പ്രതിപക്ഷത്തിന്റെ കരുത്തുകൂടിയെന്നും യോഗി ഇനി ശബ്‌ദമുണ്ടാക്കിയാൽ എസ്‌പിയുടെ തോക്കിൽനിന്ന് പുകയല്ല, വെടിതന്നെ പൊട്ടുമെന്നുമാണ് അൻസാരി പറഞ്ഞത്. പരാമർശം വിവാദമായതോടെ ഇദ്ദേഹത്തിന്റെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ചില മാദ്ധ്യമങ്ങൾ തന്റെ പ്രസംഗം വളച്ചൊടിച്ചെന്നാണ് അൻസാരിയുടെ പ്രതികരണം.
Read Also: കെഎസ്ഇബിയിൽ ശക്‌തമായ നടപടി; സമരക്കാരെ പിരിച്ചുവിടും