ഹത്രസ്: ഉത്തർപ്രദേശിലെ ഹത്രസിൽ കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷയൊരുക്കാൻ 80 അംഗ സിആർപിഎഫ് (Central Reserve Police Force) സംഘത്തെ നിയോഗിച്ചു. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. സിആർപിഎഫ് കമാൻഡൻറ് മൻമോഹൻ സിങ് ഹത്രാസിലെത്തി എസ്‌പി വിനീത് ജെയ്‌സ്വാളിനെ സന്ദർശിച്ചു.
Related News: ഹത്രസ് കേസ് അന്വേഷണം കോടതി മേൽനോട്ടത്തിൽ; സുപ്രീം കോടതി ഉത്തരവ്
പ്രദേശത്തെ സ്‌കൂളിലാണ് സുരക്ഷാ സംഘത്തിന് താമസം ഒരുക്കിയിരിക്കുന്നത്. ഒക്‌ടോബർ 27 ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് പെൺകുട്ടിയുടെ കുടുംബത്തിന് കൂടുതൽ സംരക്ഷണം നൽകണമെന്ന് നിർദേശിച്ചത്. എന്നാൽ, കേസ് ഡെൽഹിയിലേക്ക് മാറ്റണമെന്ന കുടുംബത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.
Must Read: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്