ന്യൂഡെൽഹി: യൂറോപ്പിൽ പുതിയ കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ വെള്ളിയാഴ്‌ച എണ്ണവില ആറാഴ്‌ചത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്നു. ബ്രെന്റ് ക്രൂഡോയിലിന്റെ വില 6.95 ശതമാനം ഇടിഞ്ഞ് ബാരലിന് 78.89 ഡോളറിലേക്കെത്തി. പത്ത് ദിവസത്തിനിടെയാണ് 84.78 ഡോളറില്‍ നിന്ന് ക്രൂഡോയിലിന്റെ വില 78.89 ഡോളറിലേക്കെത്തിയത്. ഒക്‌ടോബര്‍ ഒന്നിന് ശേഷം ആദ്യമായാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വില 80 ഡോളറിന് താഴെ എത്തുന്നത്.
അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞെങ്കിലും ഇന്ത്യയില്‍ കഴിഞ്ഞ 18 ദിവസമായി ഇന്ധനവിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ദിനംപ്രതി ഇന്ധനവില വര്‍ധിപ്പിക്കുന്നതിന് എതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ശക്‌തമായതിനെ തുടര്‍ന്ന് നേരത്തെ ഇന്ധന നികുതി കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്‌സൈസ് തീരുവയില്‍ ഇളവ് നല്‍കിയിരുന്നത്.
ഇന്ധന വില ക്രമാതീതമായി കുതിച്ച് ഉയരുന്നതില്‍ രാജ്യ വ്യാപകമായി പ്രതിഷേധം ശക്‌തമായിരിക്കെയാണ് നടപടി. ഇതിന് പിന്നാലെ വിവിധ സംസ്‌ഥാനങ്ങളിൽ നികുതി കുറച്ചിരുന്നു. എന്നാൽ കേരളം ഉൾപ്പെടെയുള്ള സംസ്‌ഥാനങ്ങളിൽ നികുതിയിൽ മാറ്റം വന്നിട്ടില്ല. രാജ്യത്ത് പലയിടത്തും വിലക്കയറ്റം ശക്‌തമാകുന്ന സാഹചര്യത്തിൽ പെട്രോൾ വില ജനങ്ങളിൽ അധികബാധ്യത അടിച്ചേൽപ്പിക്കുകയാണ്.
Read Also: വായു മലിനീകരണം; ഡെൽഹിയിൽ നിയന്ത്രണങ്ങൾ തുടരും