തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാധ്യത. വടക്കൻ കേരളത്തിൽ രണ്ടു ദിവസം ശക്‌തമായ മഴ തുടരുമെന്നാണ് റിപ്പോർട്ടുകൾ. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
40 കീലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ചക്രവാതച്ചുഴി അറബിക്കടലിലേക്ക് എത്തി കേരള തീരത്തിന് സമാന്തരമായി വടക്കോട്ട് സഞ്ചരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ വെള്ളിയാഴ്‌ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുടെ ഫലമായി കാറ്റ് കേരളത്തിന് അനുകൂലമായതും തെക്കേ ഇന്ത്യക്ക് മുകളിലായുള്ള ന്യൂനമര്‍ദ്ദപാത്തിയും മഴ തുടരുന്നതിന് കാരണമായത്.
ചക്രവാതചുഴി അറബിക്കടലില്‍ എത്തിയതിനാല്‍ വെള്ളിയാഴ്‌ചയോടെ മഴ കുറയുമെന്നാണ് നിലവിലെ വിലയിരുത്തല്‍. ഇന്നലെ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിരുന്നു.
Read Also: യുക്രൈൻ വീണാൽ റഷ്യയുടെ അടുത്ത ലക്ഷ്യം ഈ രാജ്യങ്ങൾ; മുന്നറിയിപ്പുമായി സെലെൻസ്‌കി