ചെന്നൈ: വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് മുൻ നിയമ മന്ത്രിയും മുതിർന്ന അണ്ണാ ഡിഎംകെ നേതാവുമായ വിസി ഷൺമുഖം നൽകിയ പരാതിയിൽ വികെ ശശികലക്ക് എതിരെ പോലീസ് കേസെടുത്തു. വില്ലുപുരം ജില്ലയിലെ റോസ്‌നരി സ്‌റ്റേഷനിലാണ് എഫ്ഐആർ റജിസ്‌റ്റർ ചെയ്‌തത്. ശശികലയുടെ അനുയായികളായ അഞ്ഞൂറോളം പേരിൽ നിന്നു ഫോൺ വഴിയും സാമൂഹിക മാദ്ധ്യമങ്ങൾ വഴിയും വധഭീഷണി ഉണ്ടായെന്ന് ഷൺമുഖം നൽകിയ പരാതിയിൽ പറയുന്നു.
ഇതോടെയാണ് ശശികലക്കെതിരെയും, തിരിച്ചറിയാത്ത 500 പേർക്കെതിരെയും കേസെടുത്തത്. എന്നാൽ ശശികലയുടെ പാർട്ടി പ്രവേശനം തടയാനാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നതെന്ന ആരോപണവും ശക്‌തമാണ്. അതേസമയം പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള വികെ ശശികലയുടെ ഫോണ്‍ സംഭാഷണങ്ങളെ തള്ളി പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമി രംഗത്ത് വന്നു. 2017ല്‍ പുറത്താക്കിയത് മുതല്‍ ശശികലക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പളനിസാമി ആവർത്തിച്ചു.
Read Also: ജുഡീഷ്യൽ അന്വേഷണം; ഇഡിയുടെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും