ന്യൂ ഡെല്‍ഹി: നിര്‍ഭയ കേസിലെ പ്രതിഭാഗം വക്കീല്‍ ഹത്രസ് കേസിലും പ്രതികള്‍ക്ക് വേണ്ടി എത്തും. നിര്‍ഭയ കേസിലെ വക്കീല്‍ എ പി സിംഗാണ് ഹത്രസ് കേസിലും പ്രതികള്‍ക്ക് വേണ്ടി വാദിക്കുക. അഖില ഭാരതീയ ക്ഷത്രിയ സഭയാണ് എ പി സിംഗിന് വക്കാലത്ത് നല്‍കിയതെന്നും ഇതിനായി വന്‍ തുക പിരിവ് നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Read Also: ഹത്രസ്; ചന്ദ്രശേഖര്‍ ആസാദിന് ‘രാഷ്ട്രീയ സവര്‍ണ്ണ പരിഷത്ത്’ ഭീഷണി
പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ ഹത്രസ് കേസ് തങ്ങള്‍ക്കെതിരെ അപകീര്‍ത്തി പെടുത്താനുള്ള ആയുധമാക്കുന്നുവെന്നും പ്രത്യേകിച്ച് രജ്‌പുത് വിഭാഗക്കാരെയാണ് ലക്ഷ്യമിടുന്നതെന്നും ഇവര്‍ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് എ പി സിംഗിനെ കേസ് ഏൽപിച്ചതെന്നും പ്രസ്‌താവനയില്‍ വ്യക്‌തമാക്കിയിട്ടുണ്ട്. പ്രതികള്‍ക്ക് നീതി ആവശ്യപ്പെട്ട് സവര്‍ണ ജാതി കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ധര്‍ണയും സംഘടിപ്പിച്ചിരുന്നു.
ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെയും യു പി സര്‍ക്കാറിന്റെയും ഭാഗത്ത് നിന്ന് ഗുരുതര വീഴ്‌ചകളാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യോഗി ആദിത്യ നാഥ് നേതൃത്വം നല്‍കുന്ന ബി ജെ പി സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്.
National News: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്