ന്യൂഡെൽഹി: രാജ്യത്ത് വ്യക്‌തികളിൽ നിന്നും കമ്പനികളിൽ നിന്നുമുള്ള ആദായനികുതി പിരിവിൽ മുൻ വർഷത്തേക്കാൾ 48 ശതമാനം വർധന രേഖപ്പെടുത്തി. കമ്പനികളിൽ നിന്നുള്ള മുൻകൂർ നികുതിയിൽ 41 ശതമാനത്തിന്റെ വർധനയാണുള്ളത്. സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടാഴ്‌ച മാത്രം ബാക്കിനിൽക്കെയാണ് സർക്കാർ കണക്കുകൾ പുറത്തുവിട്ടത്.
ആകെ പ്രത്യക്ഷ നികുതി വരുമാനം ഇതുവരെ 13.63 ലക്ഷം കോടി രൂപയാണ്. മുൻ വർഷം ഇതേ കാലയളവിൽ 9.18 ലക്ഷം കോടി മാത്രമായിരുന്നു. ഇത്തവണ ബജറ്റിലെ അനുമാനം 12.50 ലക്ഷം കോടി രൂപ പ്രത്യക്ഷ നികുതി വരുമാനം ലഭിക്കും എന്നായിരുന്നു. കോവിഡ് മറികടന്ന് രാജ്യത്തിന്റെ സമ്പദ് സ്‌ഥിതി കുതിക്കുന്നതിന്റെ ലക്ഷണമാണ് ഇത്തവണത്തെ നികുതി വരുമാന വർധനവിലൂടെ പ്രകടമാവുന്നത്.
വ്യക്‌തികളുടെയും കമ്പനികളുടെയും ആദായനികുതി, വസ്‌തു നികുതി, പൈതൃകസ്വത്തു നികുതി, സമ്മാന നികുതി എന്നിവയാണ് പ്രത്യക്ഷ നികുതിയിൽപ്പെടുന്നത്. മുൻകൂർ നികുതിയായി ഇതുവരെ 6.62 ലക്ഷം കോടി ലഭിച്ചു. മുൻ വർഷം ഇതേ കാലയളവിൽ 1.87 കോടി മാത്രമായിരുന്നു ഇങ്ങനെ മുൻകൂറായി ലഭിച്ചിരുന്നത്.
Read Also: വധ ഗൂഢാലോചന കേസ്; സായ് ശങ്കര്‍ ഹാജരാകില്ല