കോഴിക്കോട്: യുപി പോലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ചികിൽസ നിഷേധിക്കുന്നതായി കുടുംബം. കോവിഡ് ബാധിതനായ കാപ്പനെ കട്ടിലില്‍ കെട്ടിയിട്ട നിലയിൽ ആണെന്നും ശുചിമുറിയില്‍ പോകാന്‍ പോലും അനുവദിക്കുന്നില്ലെന്നും കുടുംബം ആരോപിച്ചു. കാപ്പന് കൃത്യമായ ചികിൽസ നൽകണമെന്നും ഇപ്പോഴുള്ള ആശുപത്രിയിൽ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചു.
ജയിലില്‍ കഴിയുന്ന അന്‍പതോളം പേര്‍ക്ക് കോവിഡ് ബാധിച്ചതിന് പിന്നാലെയാണ് സിദ്ദീഖ് കാപ്പനും രോഗം സ്‌ഥിരീകരിച്ചത്. കാപ്പന്റെ ആരോഗ്യനിലയില്‍ ആശങ്കയറിയിച്ച് കെയുഡഡബ്‌ള്യൂജെ രംഗത്തെത്തിയിരുന്നു. യുപിയില്‍ കോവിഡ് രോഗികളോട് നിരുത്തരവാദപരമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അതിനാൽ കടുത്ത പ്രമേഹ രോഗിയായ കാപ്പന് ചികിൽസ ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Read also: ഉത്തരേന്ത്യയെ പോലെ ആശങ്കപ്പെടേണ്ട സാഹചര്യം കേരളത്തിലില്ല; മുഖ്യമന്ത്രി