തിരുവനന്തപുരം: കർഷകരുടെ നഷ്‌ടപരിഹാര അപേക്ഷകളിൽ 30 ദിവസത്തിനകം പരിഹാരം കാണുമെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയിൽ. ഒക്‌ടോബറിലെ പ്രളയത്തിൽ 216.3 കോടി രൂപയുടെ നഷ്‌ടമാണ് സംസ്‌ഥാനത്ത് ഉണ്ടായതെന്ന് കൃഷിമന്ത്രി നിയമസഭയിൽ ചൂണ്ടിക്കാട്ടി. 2018ലെ പ്രളയത്തിൽ കൃഷി നശിച്ച എല്ലാവർക്കും ആവശ്യമായ നഷ്‌ടപരിഹാരം നൽകിയതായും കൃഷിമന്ത്രി അറിയിച്ചു.
ഈ വിഷയത്തിൽ എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ പരിശോധിക്കുമെന്നും കർഷകരെ കൂടുതലായി സഹായിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. കർഷകരുടെ അപേക്ഷ പരിഗണിക്കുന്ന കാര്യം 30 ദിവസത്തിലപ്പുറം നീളാതിരിക്കാൻ ശ്രദ്ധിക്കും. ഇക്കാര്യം പരിശോധിക്കാൻ മുതിർന്ന ഉദ്യോഗസ്‌ഥരെ ചുമതലപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Read Also: സ്വകാര്യ ബസ് ചാർജ്; വിദ്യാർഥികളുടെ മിനിമം യാത്രാനിരക്ക് വർധിപ്പിച്ചേക്കും