എറണാകുളം: മഹാരാജാസ് കോളേജിൽ മുറിച്ചുമാറ്റിയ മരങ്ങൾ അനധികൃതമായി കടത്തുന്നു എന്ന് പരാതി. മരം പുറത്തേക്ക് കൊണ്ടുപോയ ലോറി വിദ്യാർഥികൾ തടഞ്ഞു. ടെണ്ടറോ ലേലമോ നടത്താതെയാണ് മരങ്ങൾ കടത്തുന്നതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.
മരം കടത്തുന്നത് തന്റെ അറിവോടെയല്ലെന്നാണ് പ്രിൻസിപ്പലിന്റെ പ്രതികരണം. മരം കൊണ്ടുപോകാൻ ആർക്കും അനുവാദം നൽകിയിട്ടില്ലെന്നും പ്രിൻസിപ്പൽ ഡോ. മാത്യു ജോർജ് പറഞ്ഞു. അടുത്തുള്ള വാട്ടർ അതോറിറ്റിയുടെ കോമ്പൗണ്ടിലേക്ക് അപകടകരമായി ചാഞ്ഞു നിൽക്കുകയായിരുന്ന മരം വാട്ടർ അതോറിറ്റി തന്നെയാണ് മഹാരാജാസ് കോളേജിന്റെ അനുമതി വാങ്ങി വെട്ടിമാറ്റിയത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മരം മുറിച്ച് കഷ്‌ണങ്ങളാക്കുകയായിരുന്നു. അവധി ദിവസം നോക്കി ഈ മരങ്ങൾ കടത്തുകയായിരുന്നു എന്ന് വിദ്യാർഥികൾ പറയുന്നു. മുൻപ് രണ്ടോ മൂന്നോ ലോഡ് തടികൾ ഇവിടെ നിന്ന് കൊണ്ടുപോയിട്ടുണ്ട്. പന മരവും ആൽ മരവുമാണ് മുറിച്ചു മാറ്റിയിട്ടുള്ളത്.
Read Also: മാനസികാരോഗ്യ സാക്ഷരത അനിവാര്യം; ആരോഗ്യമന്ത്രി