അസം: സംസ്‌ഥാനത്ത് തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം എട്ടായി. 26 ജില്ലകളിലായി നാല് ലക്ഷത്തിലധികം ആളുകളെ ദുരന്തം ബാധിച്ചു. ക്യാച്ചർ, ദിമ ഹസാവോ, ഹൗജെ, ചാരെഡിയോ, ദരംഗ്, തേമാജി, ദിബ്രുഗർ, ബജാലി, ബക്‌സ, ബിശ്വനാഥ്, ലഖിംപൂർ എന്നീ ജില്ലകളെയാണ് ദുരന്തം കൂടുതലായി ബാധിച്ചത്. പലയിടത്തും റോഡ്, റെയിൽവേ ട്രാക്കുകൾ ഒലിച്ചുപോയി. 40,000ത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
തെക്കൻ അസമിലെ കച്ചാർ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേരും, ദിമ ഹസാവോ, ലഖിംപൂർ ജില്ലകളിലെ മണ്ണിടിച്ചിലിൽ അഞ്ച് പേരും മരിച്ചിട്ടുണ്ട്. ബുധനാഴ്‌ച മുതൽ ശനിയാഴ്‌ച വരെ നടക്കേണ്ട ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ കനത്ത മഴയെ തുടർന്ന് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചതായി അസം ഹയർ സെക്കൻഡറി എജ്യുക്കേഷൻ കൗൺസിൽ വ്യക്‌തമാക്കി.
Read also: ജമ്മുവിലെ ബാരാമുള്ളയില്‍ ഭീകരാക്രമണം