സർക്കാർ അംഗീകാരം; മംഗളൂരുവിൽ മരിച്ചവർക്കും കോവിഡ് ധനസഹായം

By Trainee Reporter, Malabar News
covid-death-
Representational Image
Ajwa Travels

കാസർഗോഡ്: കോവിഡ് ബാധിച്ച് ഇതര സംസ്‌ഥാനങ്ങളിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം അനുവദിക്കണമെന്ന ജില്ലയുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. ഇതോടെ മംഗളൂരുവിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ ജില്ലയിലുള്ള കുടുംബങ്ങൾക്ക് ധനസഹായം അനുവദിക്കാൻ സർക്കാർ ഉത്തരവായി. ജില്ലയിലെ സവിശേഷ സാഹചര്യം മുൻനിർത്തി കളക്‌ടർ സംസ്‌ഥാന ദുരന്ത നിവാരണ വകുപ്പിന് നൽകിയ കത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ഉത്തരവ്.

കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റിന്റെയും മരണ സർട്ടിഫിക്കറ്റിന്റെയും അടിസ്‌ഥാനത്തിൽ കോവിഡ് എക്‌സ്ഗ്രേഷ്യ ധനസഹായം അനുവദിക്കാനാണ് ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവ്. ഇതര സംസ്‌ഥാനങ്ങളിൽ കോവിഡ് മൂലം മരിച്ചവർക്ക് അതത് സംസ്‌ഥാനങ്ങൾ കോവിഡ് മരണ സാക്ഷ്യപത്രം ലഭിക്കുന്നില്ലെങ്കിൽ മരിച്ചവരുടെ അടുത്ത ബന്ധുവിന് 50,000 രൂപ എക്‌സ്ഗ്രേഷ്യ ധനസഹായം ലഭിക്കും. മറ്റ് സംസ്‌ഥാനങ്ങളിൽ ഈ തുകക്കായി അപേക്ഷ സമർപ്പിക്കുകയോ കൈപ്പറ്റുകയോ ചെയ്‌തിട്ടില്ലെന്ന സാക്ഷ്യപത്രവും ഹാജരാക്കണം.

2021 ഒക്‌ടോബർ 13 വരെ കാസർഗോഡ് ജില്ലയിലെ 50 പേർ മംഗളൂരുവിലെ വിവിധ ആശുപത്രികളിൽ മരിച്ചതായും ഇവരുടെ ബന്ധുക്കൾക്ക് കോവിഡ് പോസിറ്റിവ് സർട്ടിഫിക്കറ്റും മരണ സർട്ടിഫിക്കറ്റും മാത്രമാണുള്ളതെന്നും കളക്‌ടർ ദുരന്തനിവാരണ വകുപ്പിനെ അറിയിച്ചിരുന്നു. വിദഗ്‌ധ ചികിൽസയ്‌ക്ക് മംഗളൂരുവിലെ ആശുപത്രികളെയാണ് ജില്ലയിൽ ഉള്ളവർ കൂടുതൽ ആശ്രയിക്കുന്നത്. ഈ സാഹചര്യം മുൻനിർത്തിയാണ് സർക്കാരിന്റെ ഉത്തരവ്.

Most Read: സിൽവർ ലൈൻ; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE