സീറോ ബഫർ സോൺ ഭൂപടം പ്രസിദ്ധീകരിച്ച് സർക്കാർ; നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം

ഭൂപടത്തിൽ താമസ സ്‌ഥലം വയലറ്റ് നിറത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പരിസ്‌ഥിതിലോല മേഖലക്ക് പിങ്ക് നിറം. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നീല നിറവും നൽകിയിട്ടുണ്ട്. ബഫർ സോൺ വിഷയത്തിൽ പരാതികളും ആശങ്കകളും അറിയിക്കാൻ പുതിയ ഭൂപടം മാനദണ്ഡം ആക്കണമെന്നാണ് സർക്കാർ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയത്

By Trainee Reporter, Malabar News
Pinarayi_vijayan
Ajwa Travels

തിരുവനന്തപുരം: പരിസ്‌ഥിതി ലോല മേഖലയിലെ സീറോ ബഫർ സോൺ ഭൂപടം സർക്കാർ പ്രസിദ്ധീകരിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് സർക്കാർ വെബ്സൈറ്റിൽ ഭൂപടം പ്രസിദ്ധീകരിച്ചത്. 2021ൽ കേന്ദ്രത്തിന് സംസ്‌ഥാനം നൽകിയ റിപ്പോർട്ടാണിത്. പഞ്ചായത്ത് ഓഫീസുകളിലും സർക്കാർ സ്‌ഥാപനങ്ങളിലും ഉടൻ ഭൂപടം ലഭ്യമാക്കും.

ഈ ഭൂപടം മാനദണ്ഡമാക്കിയാണ് ജനങ്ങൾ പരാതി നൽകേണ്ടത്. പരാതികൾ ഫീൽഡ് വെരിഫിക്കേഷനിലൂടെ പരിഹരിച്ച് എത്രയും വേഗം റിപ്പോർട് തയ്യാറാക്കാനാണ് സർക്കാർ ശ്രമം. ജനവാസ മേഖലകളെ ബഫർ സോണിൽ നിന്നും ഒഴിവാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 22 സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ഭൂപടമാണിത്.

ഭൂപടത്തിൽ താമസ സ്‌ഥലം വയലറ്റ് നിറത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പരിസ്‌ഥിതിലോല മേഖലക്ക് പിങ്ക് നിറം. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നീല നിറവും നൽകിയിട്ടുണ്ട്. ബഫർ സോൺ വിഷയത്തിൽ പരാതികളും ആശങ്കകളും അറിയിക്കാൻ പുതിയ ഭൂപടം മാനദണ്ഡം ആക്കണമെന്നാണ് സർക്കാർ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയത്. തുടർന്നാണ് 2021ൽ കേന്ദ്രത്തിന് നൽകിയ സീറോ ബഫർ സോൺ ഭൂപടം പ്രസിദ്ധീകരിച്ചത്.

നടപടികൾ വേഗത്തിലാക്കാനും പഞ്ചായത്തുകളോട് സർക്കാർ നിർദ്ദേശിച്ചു. അതേസമയം, പഞ്ചായത്ത് തലത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്നും നിർദ്ദേശമുണ്ട്. കൂടാതെ, പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്‌ക്ക് തുടങ്ങണം. വാർഡ് തലത്തിൽ പരിശോധനയും നടത്തണം. പരിശോധന നടത്തേണ്ടത് വാർഡ് അംഗം, വില്ലേജ് ഓഫിസർ, വനം വകുപ്പ് ഉദ്യോഗസ്‌ഥൻ എന്നിവർ ചേർന്നാകണമെന്നും നിർദ്ദേശം നൽകി.

അതിനിടെ, ഫീൽഡ് സർവേ നടപടിക്കുള്ള വിശദമായ സർക്കുലർ തദ്ദേശ വകുപ്പ് ഇന്ന് പുറത്തിറക്കും. ഇതിലൂടെ വാർഡുതല സമിതിയുടെ പ്രവർത്തനങ്ങളിലും നടപടിക്രമങ്ങളിലും വ്യക്‌തത വരുത്തും. ബഫർസോൺ പ്രതിഷേധങ്ങൾക്ക് ഇന്നലെ മുഖ്യമന്ത്രി തന്നെ പറഞ്ഞതോടെ വിഷയത്തിൽ രാഷ്ട്രീയ തർക്കവും കനത്തേക്കും.

അതേസമയം, ബഫർസോൺ വിരുദ്ധ സമിതി ഇന്ന് കോഴിക്കോട് ചെമ്പനോട് വില്ലേജ് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും. രാവിലെ പത്ത് മണിക്കാണ് മാർച്ച്. ബഫർസോണിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കണമെന്നും വനമേഖലയിൽ മാത്രമായി സോൺ നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച്.

അതിനിടെ, സിപിഎം ഇന്ന് കൂരാച്ചുണ്ടിൽ ജനകീയ കൺവെൻഷനും സംഘടിപ്പിക്കുന്നുണ്ട്. വൈകിട്ട് നാലിനാണ് പരിപാടി. ‘ബഫർ സോൺ ആശങ്കയും, പ്രശ്‌ന പരിഹാരവും’ എന്ന വിഷയത്തിൽ നടത്തുന്ന പരിപാടിയിൽ സച്ചിൻ ദേവ് എംഎൽഎ, ഇടുക്കി മുൻ എംപി ജോയ്‌സ് ജോർജ് എന്നിവർ പങ്കെടുക്കും.

Most Read: ബിഎഫ് 7; രാജ്യം അതീവ ജാഗ്രതയിൽ- കേസുകൾ വർധിച്ചാൽ നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE