ന്യൂ ഡെല്‍ഹി: ഹത്രസ് സംഭവത്തില്‍ പോലീസിനെ ന്യായീകരിച്ച് യോഗി സര്‍ക്കാര്‍. സംഘര്‍ഷമുണ്ടാകും എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മൃതദേഹം അര്‍ധരാത്രി തന്നെ സംസ്‌ക്കരിച്ചത്. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയാണ് ഇത് നടത്തിയതെന്ന് യു.പി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിച്ചു. എന്നാല്‍ മകളുടെ മൃതദേഹം കാണാന്‍ പോലും തങ്ങളെ അനുവദിക്കാതെയാണ് സംസ്‌ക്കരിച്ചതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു.
അസാധാരണമായ സാഹചര്യങ്ങള്‍ ഉണ്ടായതുകൊണ്ടാണ് ഇത്തരമൊരു നടപടി പൊലീസിന് സ്വീകരിക്കേണ്ടി വന്നത് എന്നായിരുന്നു സര്‍ക്കാരിന്റെ ന്യായീകരണം. ഹത്രസ് സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെ പ്രതിസന്ധിയില്‍ പെടുത്താന്‍ രാഷ്‌ട്രീയ എതിരാളികള്‍ ഗൂഢാലോചന നടത്തിയെന്നും സംസ്‌ഥാനത്ത് ജാതി-വര്‍ഗീയ കലാപങ്ങള്‍ സൃഷ്‌ടിക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിച്ചു.
കേസില്‍ സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തിൽ ആകണമെന്നും ചില”നിക്ഷിപ്‌ത താല്‍പ്പര്യക്കാര്‍” അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സിബിഐ അന്വേഷണത്തിന് ആവശ്യപ്പെടുന്നത് എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണമാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് പെണ്‍കുട്ടിയുടെ കുടുംബം മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
Read also: എന്താണ് യഥാര്‍ഥത്തില്‍ ഹത്രസില്‍ സംഭവിച്ചത്